തിരുവനന്തപുരം: സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് സ്‌കൂളുകളിലേക്കും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് സ്‌കൂളുകളിലേക്കും സ്‌പോര്‍ട്‌സ് അക്കാഡമികളിലേക്കുമുള്ള സെലക്‌ഷന്‍ ട്രയല്‍സ് ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളില്‍ നടത്തുമെന്ന് കായിക വകുപ്പ് അറിയിച്ചു.

ഫെബ്രുവരി രണ്ടിന് ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലും ഫെബ്രുവരി മൂന്നിനു തിരുവനന്തപുരം മൈലത്തുള്ള ജി. വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലുമാണ് സെലക്‌ഷന്‍ ട്രയല്‍സ്.

കായികവകുപ്പിന്‍റെ കീഴിലുള്ള തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ കീഴിലുള്ള വിവിധ സ്‌കൂളുകള്‍, സ്‌പോര്‍ട്‌സ് അക്കാഡമികളിലേക്കുമാണു സെലക്‌ഷന്‍ ട്രയല്‍സ് നടക്കുന്നത്. 6, 7, 8, പ്ലസ് വണ്‍ ക്ലാസുകളിലേക്ക് നേരിട്ടാകും സെലക്‌ഷന്‍. 9, 10 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ ലാറ്ററല്‍ എന്‍ട്രിയിലൂടെയാണ് പ്രവേശനം.

അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ് ബോള്‍, ബോക്‌സിംഗ്, ഹോക്കി, ജൂഡോ, വോളിബോള്‍, റെസ‌്‌ലിംഗ് എന്നീ കായിക ഇനങ്ങളിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സെലക്‌ഷന്‍ നടത്തും. ഫുട്‌ബോളിലും തായ്‌ക്വാണ്ടോയിലും പെണ്‍കുട്ടികള്‍ക്കു മാത്രമാകും അവസരം. ഫുട്‌ബോള്‍ ആണ്‍കുട്ടികളുടെ സെലക്‌ഷന്‍ പിന്നീട് നടത്തുമെന്നും കായിക വകുപ്പ് അറിയിച്ചു.


ആറ്, ഏഴ് ക്ലാസുകളിലേക്കുള്ള കുട്ടികളെ കായികക്ഷമതയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുക്കുക. 8, പ്ലസ് വണ്‍ ക്ലാസുകളിലേക്ക് കായിക ക്ഷമതയ്‌ക്കൊപ്പം അതത് കായിക ഇനത്തിലെ മികവിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാകും അവസരം ലഭിക്കുക. സംസ്ഥാന തലത്തില്‍ മെഡല്‍ നേടിയവര്‍ക്കും തത്തുല്യ പ്രകടനം കാഴ്ചവച്ചവര്‍ക്കും മാത്രമേ 9, 10 ക്ലാസുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി ട്രയല്‍സില്‍ പങ്കെടുക്കാനാകൂ.

സെലക‌്ഷനില്‍ പങ്കെടുക്കാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫും അവര്‍ പങ്കെടുക്കുന്ന കായിക ഇനങ്ങള്‍ക്കുള്ള വേഷങ്ങളുമായി രാവിലെ ഒന്‍പതിന് ട്രയല്‍സ് നടക്കുന്ന സ്റ്റേഡിയത്തില്‍ എത്തണം. dsya.kerala.gov.in എന്ന് വെബ്‌സൈറ്റില്‍ സെലക്‌ഷന്‍ ട്രയല്‍സിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.