മലങ്കര കത്തോലിക്കാസഭ 94-ാമത് പുനരൈക്യവാര്‍ഷിക സംഗമം സമാപിച്ചു
മലങ്കര കത്തോലിക്കാസഭ 94-ാമത്  പുനരൈക്യവാര്‍ഷിക സംഗമം സമാപിച്ചു
Sunday, September 22, 2024 3:11 AM IST
വിഴിഞ്ഞം: മലങ്കര കത്തോലിക്കാസഭയുടെ 94-ാമത് പുനരൈക്യവാര്‍ഷിക സംഗമം ആഘോഷമാക്കി വിശ്വാസികൾ. കേരളത്തിലെയും വിദേശത്തുനിന്നുൾപ്പെടെയും കാൽ ലക്ഷത്തോളംപേർ വെങ്ങാനൂരിൽ ഒത്തുചേർന്നു.

തൂവെള്ള വസ്ത്രമണിഞ്ഞുള്ള അൾത്താര ബാലൻമാരും എംസിസിഎൽ അംഗങ്ങളും സംഗമത്തിന് കൂടുതൽ മിഴിവേകി. രണ്ട് ദിവസമായി പാറശാല രൂപത അതിഥേയത്വം വഹിച്ച പരിപാടിക്ക് ഇന്നലെ പരിസമാപ്തി കുറിച്ചു.

വെങ്ങാനൂര്‍ വിപിഎസ് മലങ്കര എച്ച്എസിലെ മാര്‍ ഈവാനിയോസ് നഗറില്‍ മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവക്കൊപ്പം മലങ്കര സഭയിലെ എല്ലാ രൂപതാധ്യക്ഷന്‍മാരും മറ്റ് പിതാക്കന്‍മാരും പങ്കെടുത്തു.

ഇന്നലെ രാവിലെ പേപ്പല്‍ പതാകയും കാതോലിക്കാ പതാകയും ഉയര്‍ത്തിയശേഷം നടന്ന എംസിസിഎല്‍ സഭാതല സംഗമവും എംസിവൈഎം അന്തര്‍ദേശീയ യുവജന കണ്‍വന്‍ഷനും നടന്നു.

നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്‍റ് സാമുവല്‍ മുഖ്യാതിഥിയായി. 10.30ന് കര്‍ദിനാള്‍ മാർ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹദിവ്യബലി നടന്നു. ചങ്ങനാശേരി അതിരൂപത നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ വചനസന്ദേശം നൽകി. പാറശാല രൂപതാധ്യക്ഷന്‍ തോമസ് മാര്‍ യൗസേബിയോസ് നേതൃത്വം നല്‍കി.

തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, മാവേലിക്കര ബിഷപ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബത്തേരി ബിഷപ് ജോസഫ് മാർ തോമസ്, പത്തനംതിട്ട ബിഷപ് ഡോ.സാമുവൽ മാർ ഐറേനിയോസ്, മാർത്താണ്ഡം ബിഷപ് ഡോ.വിൻസന്‍റ് മാർ പൗലോസ്, ഗുഡ്ഗാവ് ബിഷപ് തോമസ് മാർ അന്തോണിയോസ്, മൂവാറ്റുപുഴ ബിഷപ് യൂഹാനോൻ മാർ തിയഡോഷ്യസ്, പുത്തൂർ ബിഷപ് ഗീവർഗീസ് മാർ മക്കാറിയോസ്, കൂരിയ ബിഷപ് ആന്‍റണി മാർ സിൽവാനോസ്, തിരുവനന്തപുരം സഹായ മെത്രാൻ മാത്യൂസ് മാർ പോളികാർപ്പസ്, പത്തനംതിട്ട മുൻ ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം, മൂവാറ്റുപുഴ മുൻ മെത്രാൻ ഏബ്രഹാം മാർ ജൂലിയോസ് എന്നിവർ സന്നിഹിതരായിരുന്നു. കൂടാതെ വൈദികരും സന്ന്യസ്തരും മറ്റ് പ്രമുഖ വ്യക്തികളും വാർഷികാഘോഷത്തിൽ പങ്കെടുത്തു.


ഇത് ഐക്യത്തെ ഭയപ്പെടുന്നവരുടെ കാലഘട്ടം: മാർ തോമസ് തറയിൽ


വിഴിഞ്ഞം: ഐക്യത്തെ ഭയപ്പെടുന്നവരുടെ കാലഘട്ടത്തിലാണ് നമ്മളെല്ലാവരും ജീവിക്കുന്നതെന്ന് ചങ്ങനാശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ് മാർ തോമസ് തറയിൽ. മലങ്കര കത്തോലിക്കാ 94-ാം പുനരൈക്യ വാർഷിക സഭാ സംഗമത്തിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിത്വം കാത്ത് സൂക്ഷിക്കപ്പെടുന്നവർക്ക് മാത്രമേ പുനരൈക്യപ്പെടാൻ കഴിയൂ.

ഒരു സഭാ കൂട്ടത്തിൽനിന്ന് പുനരൈക്യപ്പെടാൻ തോന്നിയ മാർ ഈവാനിയോസ് പിതാവ് എല്ലാം ത്യജിച്ച് ഒന്നുമില്ലാതെ ഇറങ്ങി വന്ന് ഒരു നൂറ്റാണ്ട് കഴിയുമ്പോൾ പ്രേഷിത പ്രവർത്തനം നടത്തി അനേകരെ സുവിശേഷമറിയിക്കുന്ന ഒരു വലിയ സഭയായി വളർന്നുവെന്നത് സാർവത്രിക സഭയ്ക്കു തന്നെ വലിയ അനുഗ്രഹമാണെന്നും മാർ തോമസ് തറയിൽ പറഞ്ഞു.

പുനരൈക്യത്തിന്‍റെ നിറവുള്ള ഒരു സഭാ സമൂഹമായി മുന്നോട്ടുപോകാം: കർദിനാൾ


വിഴിഞ്ഞം: പരിശുദ്ധാത്മാവ് രൂപീകരിച്ച പുനരൈക്യത്തിന്‍റെ നിറവുള്ള ഒരു സഭാ സമൂഹമായി നമുക്ക് ഇതിനെ മുൻപോട്ട് കൊണ്ടുപോകാമെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.

പ്രേഷിത ചൈതന്യം നിറഞ്ഞ ക്രൈസ്തവ സമൂഹത്തിന്‍റെ ആധികാരികതയിൽ ചേരാനുള്ള അവബോധം ഈ ജനത്തിന് നൽകിയത് മാർ ഈവാനിയോസ് തിരുമേനിയായിരുന്നു. അറച്ചും പേടിച്ചും മറഞ്ഞും നിന്ന ഒരു ജനതയെ നിങ്ങൾ എന്‍റെ സ്വന്തമാണെന്ന് വിളിക്കാൻ നമ്മുടെ പിതാവ് കാണിച്ച ആർജവം നമ്മിൽനിന്ന് അകലാതെയിരിക്കട്ടെ എന്നും ബാവ പറഞ്ഞു. പുനരൈക്യ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.