ആക്രമണത്തില്‍ വെട്ടേറ്റ് പോലീസുകാരായ വേലായുധനും കെ.ജെ. മാത്യുവും മരിച്ചു. തുടര്‍ന്ന് മുപ്പതിലധികം പേരെ പോലീസ് പിടികൂടി.
28ന് പുലര്‍ച്ചെ രണ്ടോടെ സ്റ്റേഷനുനേരെ പടക്കമെറിഞ്ഞാണ് സംഘം അകത്തേക്ക് ഇരച്ചുകയറിയത്. പോലീസുമായുള്ള ഏറ്റുമുട്ടല്‍ യഥാര്‍ഥ ലക്ഷ്യം കാണാതെയാണ് അവസാനിച്ചത്.
ഒളിവില്‍പ്പോയ ലോറന്‍സിനെ പോലീസ് പിന്നീട് പിടികൂടി. 22 മാസം ജയിലില്‍ കിടന്ന ലോറന്‍സ് സുപ്രീംകോടതി വരെ പോയാണു ജാമ്യം നേടിയത്.