ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തിലെ അവസാന കണ്ണി
ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തിലെ അവസാന കണ്ണി
Sunday, September 22, 2024 2:03 AM IST
കൊച്ചി: ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം എം.എം. ലോറന്‍സിന്‍റെ രാഷ്‌ട്രീയജീവിതത്തിലെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു. അതില്‍ പങ്കെടുത്തവരില്‍ ജീവിച്ചിരിക്കുന്നവരില്‍ അവസാന നേതാവാണ് ലോറന്‍സ്. 1950 ഫെബ്രുവരി 28ന് ദേശീയതലത്തില്‍ പ്രഖ്യാപിക്കപ്പെട്ട റെയില്‍വെ പണിമുടക്ക് വിജയിപ്പിക്കുന്നതിനായിരുന്നു ലോറന്‍സ് ഉള്‍പ്പെടെയുള്ളവര്‍ ഇടപ്പള്ളിയില്‍ ഒത്തുകൂടിയത്.

ഇതിനിടെ തൊഴിലാളി യൂണിയന്‍ നേതാക്കളായ എന്‍.കെ. മാധവനെയും വറീതുകുട്ടിയെയും പോലീസ് അറസ്റ്റ് ചെയ്തതായി വിവരം ലഭിച്ചു. ഇവരെ മോചിപ്പിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കിലും തുറന്നുപറയാന്‍ സാധിച്ചില്ലെന്നു ലോറന്‍സ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. തടവിലായവരെ രക്ഷിക്കാനായി 15 മിനിറ്റ് നീണ്ട സ്റ്റേഷന്‍ ആക്രമണം ആസൂത്രണം ചെയ്തു 17 അംഗ സംഘമെത്തി.


ആക്രമണത്തില്‍ വെട്ടേറ്റ് പോലീസുകാരായ വേലായുധനും കെ.ജെ. മാത്യുവും മരിച്ചു. തുടര്‍ന്ന് മുപ്പതിലധികം പേരെ പോലീസ് പിടികൂടി.

28ന് പുലര്‍ച്ചെ രണ്ടോടെ സ്റ്റേഷനുനേരെ പടക്കമെറിഞ്ഞാണ് സംഘം അകത്തേക്ക് ഇരച്ചുകയറിയത്. പോലീസുമായുള്ള ഏറ്റുമുട്ടല്‍ യഥാര്‍ഥ ലക്ഷ്യം കാണാതെയാണ് അവസാനിച്ചത്.
ഒളിവില്‍പ്പോയ ലോറന്‍സിനെ പോലീസ് പിന്നീട് പിടികൂടി. 22 മാസം ജയിലില്‍ കിടന്ന ലോറന്‍സ് സുപ്രീംകോടതി വരെ പോയാണു ജാമ്യം നേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.