കെഎസ്ആർടിസി അവലോകന റിപ്പോർട്ട്; പ്രതിദിന ചെലവ് 8.65 കോടി; വരുമാനം 6.63 കോടി
കെഎസ്ആർടിസി അവലോകന റിപ്പോർട്ട്; പ്രതിദിന ചെലവ് 8.65 കോടി;  വരുമാനം 6.63 കോടി
Sunday, September 22, 2024 2:03 AM IST
പ്രദീപ് ചാത്തന്നൂർ

ചാത്തന്നൂർ: കെഎസ്ആർടിസി യൂണിറ്റുകളുടെ പ്രതിദിന ചെലവ് ശരാശരി 8.65 കോടി രൂപയെന്ന് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ അവതരിപ്പിച്ച അവലോകന റിപ്പോർട്ട്.

ചീഫ് ഓഫീസ്, വർക്ക്ഷോപ്പുകൾ, ബാങ്ക് കൺസോർഷ്യം വായ്പ, ഓവർ ഡ്രാഫ്റ്റ്, മറ്റ് പൊതു ചെലവുകൾ എന്നിവ ഒഴിവാക്കിയുള്ള യൂണിറ്റുകളുടെ മാത്രം ചെലവാണ് ഈ തുക.

2023 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ പ്രതിദിന ശരാശരി വരുമാനം 6. 51 കോടിയായിരുന്നു. എന്നാൽ 2024 ജനുവരി മുതൽ ഓഗസ്റ്റ് വരെ പ്രതിദിന ശരാശരി വരുമാനം 6.63 കോടിയായി ഉയർന്നിട്ടുണ്ട്. പ്രതിദിനം 11 ലക്ഷം രൂപയുടെ വർധന.

പ്രതിദിന വരുമാനം ശരാശരി ഒന്പത് കോടിയായി ഉയർത്താനാണ് യൂണിറ്റുകൾക്കുള്ള ടാർജറ്റ്. ഉത്സവ സീസണുകൾ, വിശേഷദിവസങ്ങൾ തുടങ്ങിയ അവസരങ്ങളിൽ വരുമാനം 9.06 കോടിയായി ഉയർത്തണം.

സാധാരണ ദിവസങ്ങളിൽ ഏഴുകോടിയായി നിലനിർത്തണം. കഴിഞ്ഞ ജൂലൈ വരെയുള്ള കണക്കുകൾ അനുസരിച്ച് 93 യൂണിറ്റുകളിൽ 52 യൂണിറ്റുകൾ ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. 16 യൂണിറ്റുകൾ പ്രവർത്തന ചെലവിന്‍റെ 10 ശതമാനത്തിലധികം നഷ്ടത്തിലാണ് മുന്നോട്ടു പോകുന്നത്.


ലാഭത്തിലുള്ള തിരുവനന്തപുരം, കൊട്ടാരക്കര, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, പാല, കോട്ടയം, കൊല്ലം, പാപ്പനംകോട് തുടങ്ങിയ ഡിപ്പോകൾ കൂടുതൽ സർവീസുകൾ ആരംഭിക്കുകയും കൂടുതൽ വരുമാനം ഉണ്ടാക്കുകയും വേണം.

വലിയ നഷ്ടത്തിൽ പോകുന്ന റാന്നി, കോന്നി, നെടുങ്കണ്ടം, ആര്യങ്കാവ്, കട്ടപ്പന, കുമളി, പിറവം, പൊൻകുന്നം, മൂലമറ്റം, തലശേരി, എരുമേലി തുടങ്ങിയ യൂണിറ്റുകൾ പ്രവർത്തനം മെച്ചപ്പെടുത്താൻ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കണം.

ഒരു കിലോമീറ്ററിന് ഏറ്റവും കുറഞ്ഞത് 48 രൂപയെങ്കിലും ലഭിക്കാത്ത സർവീസുകൾ ഒഴിവാക്കുകയോ പുനക്രമീകരിക്കുകയോ ചെയ്യണമെന്നും യൂണിറ്റ് മേധാവികളുടെയും മേഖല സിടിഒമാരുടെയും യോഗത്തിൽ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.