വസ്തുതാവിരുദ്ധ പ്രസ്താവന തിരുത്തണം: കത്തോലിക്ക കോൺഗ്രസ്
വസ്തുതാവിരുദ്ധ  പ്രസ്താവന തിരുത്തണം:  കത്തോലിക്ക  കോൺഗ്രസ്
Sunday, September 22, 2024 2:03 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, ആലുവ യുസി കോളജ് എന്നിവ ബ്രിട്ടീഷുകാർ ക്രൈസ്ത വർക്കുകൊടുത്തിട്ട് പോയതാണെന്ന മുസ്‌ലിം മതപണ്ഡിതന്‍റെ പ്രസ്താവന ചരിത്രപരമായ വിഡ്ഢിത്തമാണെന്നും ഇത്തരം പരാമർശങ്ങൾ ചരിത്ര സത്യത്തെ തമസ്കരിക്കുന്നതാണെന്നും കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി യോഗം അഭിപ്രായപ്പെട്ടു.

ക്രിസ്തുവർഷം 1449 ലാണ് പരിശുദ്ധ കന്യകാ മറിയത്തിന്‍റെ നാമധേയത്തിൽ കാഞ്ഞിരപ്പള്ളി പഴയപള്ളി സ്ഥാപിതമായത്. പിന്നീട് 1825ൽ സെന്‍റ് ഡൊമിനിക്സ് പള്ളി സ്ഥാപി ച്ചു. കോട്ടയവും ചങ്ങനാശേരിയും കഴിഞ്ഞാൽ കട്ടപ്പന, കുമളി തുടങ്ങി ഹൈറേഞ്ച് യാത്രാ മേഖലകളിൽ ആളുകൾ ധാരാളമായി താമസിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് കാഞ്ഞിരപ്പള്ളി കേന്ദ്രമായി ഒരു ഉന്നത വിദ്യാഭ്യാസസ്ഥാപനം വേണമെന്ന ആവശ്യമുയർന്നത്. അന്ന് അവർ കണ്ടെത്തിയത് സെന്‍റ് ഡൊമിനിക്സ് പള്ളിയുടെ വക പൊടിമറ്റത്തുള്ള സ്ഥലമാണ്.

വിശ്വാസികൾ ദാനമായി നൽകിയ പള്ളിയുടെ പരമ്പരാഗത സ്വത്തായ 48 ഏക്കറിലെ 25 ഏക്കർ സ്ഥലം അതിനായി വിനിയോഗിക്കാമെന്ന് പള്ളിയുടെ പൊതുയോഗം നിശ്ചയിച്ചു. തിരുവിതാംകൂർ ദിവാനായിരുന്ന ആർ. രാജഗോപാലാചാരി മുദ്രവച്ച് പട്ടയം നൽകിയ കാഞ്ഞിരപ്പള്ളി ഇടവകയുടെ പരമ്പരാഗത സ്വത്തിലുള്ളതാണ് ഈ സ്ഥലം. ഇവിടെ കോളജ് നിർമിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് 1964ൽ അന്നത്തെ കാഞിരപ്പള്ളി എംഎൽഎ കെ.ടി. തോമസ് മുഖാന്തരം സർക്കാരിന് അപേക്ഷ സമർപ്പിച്ചു.


ചങ്ങനാശേരി മെത്രാപ്പോലീത്ത മാർ മാത്യു കാവുകാട്ടിന്‍റെ പേരിൽതന്നെ അപേക്ഷ കൊടുക്കണമെന്ന ആളുകളുടെ ആഗ്രഹം പിതാവ് സഫലമാക്കി. അന്ന് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ ആയിരുന്നു. അപേക്ഷ പരിഗണിക്കുകയും നിയമപരമായി അനുമതി ലഭിക്കുകയും ചെയ്തതോടെ മലയോര പ്രദേശത്തെ സാധാരണക്കാരായ ആളുകളുടെ ആഗ്രഹം സഫലമായി.

1965ൽ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജിന് തറക്കല്ലിട്ടു. വിശ്വാസിസമൂഹത്തിന്‍റെ ശ്രമകരമായ പരിശ്രമം കൊണ്ടും ത്യാഗപൂർണമായ സഹകരണം കൊണ്ടും കോളജിന്‍റെ നിർമാണം വേഗം പൂർത്തിയായി. മുൻഭാഗത്തെ പ്രധാന കെട്ടിടം ഈ ദേശത്തെ നിരവധി ആളുകളുടെ കഠിനാധ്വാനത്തിന്‍റെയും പ്രയത്നത്തിന്‍റെയും ഫലമായി അന്ന് നിർമിച്ചതാണ്.

ചില താത്പര്യങ്ങൾ സംരക്ഷിക്കാൻ സത്യവിരുദ്ധ ചരിത്ര നിർമിതികൾ നടത്തുന്നതും പ്രചരിപ്പിക്കുന്നതും ചരിത്രബോധമുള്ള സമൂഹത്തിന് ആപത്താണ്. ഇത്തരം വസ്തുതാ വിരുദ്ധ പ്രസ്താവനകളിൽ കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി ശക്തമായി പ്രതിഷേധിച്ചു.

കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടർ റവ.ഡോ. മാത്യു പാലക്കുടി, ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ജോമി കൊച്ചുപറന്പിൽ, ഗ്ലോബൽ സമിതി അംഗം ടെസി ബിജു പാഴിയാങ്കൽ, രൂപത പ്രസിഡന്‍റ് ബേബി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.