ചങ്ങനാശേരി മെത്രാപ്പോലീത്ത മാർ മാത്യു കാവുകാട്ടിന്റെ പേരിൽതന്നെ അപേക്ഷ കൊടുക്കണമെന്ന ആളുകളുടെ ആഗ്രഹം പിതാവ് സഫലമാക്കി. അന്ന് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ ആയിരുന്നു. അപേക്ഷ പരിഗണിക്കുകയും നിയമപരമായി അനുമതി ലഭിക്കുകയും ചെയ്തതോടെ മലയോര പ്രദേശത്തെ സാധാരണക്കാരായ ആളുകളുടെ ആഗ്രഹം സഫലമായി.
1965ൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിന് തറക്കല്ലിട്ടു. വിശ്വാസിസമൂഹത്തിന്റെ ശ്രമകരമായ പരിശ്രമം കൊണ്ടും ത്യാഗപൂർണമായ സഹകരണം കൊണ്ടും കോളജിന്റെ നിർമാണം വേഗം പൂർത്തിയായി. മുൻഭാഗത്തെ പ്രധാന കെട്ടിടം ഈ ദേശത്തെ നിരവധി ആളുകളുടെ കഠിനാധ്വാനത്തിന്റെയും പ്രയത്നത്തിന്റെയും ഫലമായി അന്ന് നിർമിച്ചതാണ്.
ചില താത്പര്യങ്ങൾ സംരക്ഷിക്കാൻ സത്യവിരുദ്ധ ചരിത്ര നിർമിതികൾ നടത്തുന്നതും പ്രചരിപ്പിക്കുന്നതും ചരിത്രബോധമുള്ള സമൂഹത്തിന് ആപത്താണ്. ഇത്തരം വസ്തുതാ വിരുദ്ധ പ്രസ്താവനകളിൽ കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി ശക്തമായി പ്രതിഷേധിച്ചു.
കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടർ റവ.ഡോ. മാത്യു പാലക്കുടി, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറന്പിൽ, ഗ്ലോബൽ സമിതി അംഗം ടെസി ബിജു പാഴിയാങ്കൽ, രൂപത പ്രസിഡന്റ് ബേബി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.