തെരഞ്ഞെടുപ്പ് കാലത്ത് ചീഫ് ഇലക്ടറൽ ഓഫീസർക്ക് കീഴിൽ പ്രത്യേക അധികാരത്തോടെ പ്രവർത്തിച്ചിരുന്നവരാണ് ബിഡിഒമാർ. തദ്ദേശവകുപ്പിൽ ഗ്ലാമർ തസ്തികകളിൽ ഒന്നായാണ് ഇത് അറിയപ്പെട്ടിരുന്നത്.
ബിഡിഒമാർ എആർഒമാരാകുന്പോൾ ബ്ലോക്ക് ഓഫീസിലെ ഇലക്ഷൻ സെക്ഷൻ കൈകാര്യം ചെയ്യുന്ന ക്ലാർക്ക്, ഡ്രൈവർ, ഓഫീസ് അസിസ്റ്റന്റ് എന്നിവരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ഉൾപ്പെടെ എല്ലാവർക്കും ഒരു മാസത്തെ അടിസ്ഥാന ശന്പളമായിരുന്നു പ്രതിഫലം.
സംസ്ഥാനത്ത് 152 ബിഡിഒമാരുണ്ടായിരുന്നതിനാൽ 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഈ തസ്തികയിലുള്ളവർ മാത്രമായിരുന്നു എആർഒമാർ ആയിരുന്നത്.