അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർമാരുടെ ചുമതല; ബ്ലോക്ക് പഞ്ചാ. സെക്രട്ടറിമാരെ ഒഴിവാക്കി; പകരം തഹസിൽദാർമാർ
അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർമാരുടെ ചുമതല; ബ്ലോക്ക് പഞ്ചാ. സെക്രട്ടറിമാരെ ഒഴിവാക്കി;  പകരം തഹസിൽദാർമാർ
Sunday, September 22, 2024 2:03 AM IST
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിയമസഭാ മണ്ഡലങ്ങളിലെ അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർമാരുടെ (എആർഒ) ചുമതലയിൽനിന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരെ ഒഴിവാക്കി തെരഞ്ഞെടുപ്പു കമ്മീഷൻ. പകരം എആർഒമാരുടെ ചുമതല തഹസിൽദാർമാർക്ക് നൽകി തെരഞ്ഞെടുപ്പു കമ്മീഷൻ വിജ്ഞാപനമിറക്കി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവരെ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസർമാർ (ബിഡിഒ) അഥവാ ബ്ലോക്ക് സെക്രട്ടറി തസ്തികയിൽ ഉള്ളവരെയാണ് എല്ലാ മണ്ഡലങ്ങളിലും എആർഒമാരായി നിയോഗിച്ചിരുന്നത്.

സംസ്ഥാനത്ത് തദ്ദേശവകുപ്പ് ഏകീകരണത്തിന്‍റെ ഭാഗമായി ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസർ (ബിഡിഒ) അഥവാ ബ്ലോക്ക് സെക്രട്ടറി തസ്തിക ഒഴിവാക്കിയിരുന്നു. പകരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്ന തസ്തികയാണുള്ളത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പട്ടികയിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്ന തസ്തികയില്ല.

ഇപ്പോഴത്തെ ബ്ലോക്ക് സെക്രട്ടറിമാർ ബിഡിഒയ്ക്ക് തുല്യമാണെങ്കിലും കേരളത്തിൽ മാത്രമുള്ള ഈ തസ്തികയുടെ പേരുമാറ്റം കേന്ദ്രം അംഗീകരിച്ചില്ല. ഇതോടെയാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർക്ക് അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർമാർ ആകാനുള്ള അവസരം നഷ്ടമായത്.


തെരഞ്ഞെടുപ്പ് കാലത്ത് ചീഫ് ഇലക്ടറൽ ഓഫീസർക്ക് കീഴിൽ പ്രത്യേക അധികാരത്തോടെ പ്രവർത്തിച്ചിരുന്നവരാണ് ബിഡിഒമാർ. തദ്ദേശവകുപ്പിൽ ഗ്ലാമർ തസ്തികകളിൽ ഒന്നായാണ് ഇത് അറിയപ്പെട്ടിരുന്നത്.

ബിഡിഒമാർ എആർഒമാരാകുന്പോൾ ബ്ലോക്ക് ഓഫീസിലെ ഇലക്‌ഷൻ സെക‌്ഷൻ കൈകാര്യം ചെയ്യുന്ന ക്ലാർക്ക്, ഡ്രൈവർ, ഓഫീസ് അസിസ്റ്റന്‍റ് എന്നിവരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർ ഉൾപ്പെടെ എല്ലാവർക്കും ഒരു മാസത്തെ അടിസ്ഥാന ശന്പളമായിരുന്നു പ്രതിഫലം.

സംസ്ഥാനത്ത് 152 ബിഡിഒമാരുണ്ടായിരുന്നതിനാൽ 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഈ തസ്തികയിലുള്ളവർ മാത്രമായിരുന്നു എആർഒമാർ ആയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.