ഇരുവിഭാഗത്തിനും പരാതിയില്ലാതെ എങ്ങനെ പ്രശ്നംപരിഹരിക്കുമെന്നതാണ് നേതാക്കൾക്കുമുന്പിലെ പ്രതിസന്ധി. മുരളിയെ അനുനയിപ്പിക്കാനുള്ള ശ്രമമായിരിക്കും പ്രധാനമായും ചർച്ചയിൽ ഉണ്ടാവുക. വരാനിരിക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ചുമതല മുരളിക്കാണ് നൽകിയത്. തെരഞ്ഞെടുപ്പു രംഗത്തുനിന്നു തത്കാലം മാറുന്നെന്നു പ്രഖ്യാപിച്ച മുരളിയെ സജീവമാക്കാനാണു നേതൃത്വത്തിന്റെ തീരുമാനം.
തൃശൂരിലെ തോൽവിക്കു പിന്നാലെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും ചെയർമാൻ എം.പി. വിൻസെന്റും രാജിവച്ചിരുന്നു. ഇവർക്കു ചേലക്കര ഉപതെരഞ്ഞെടുപ്പിൽ പ്രധാന ചുമതലകൾ നൽകി.
പിഴവുകൾ തിരുത്തി ചേലക്കര സീറ്റ് കോണ്‍ഗ്രസിനു നേടിക്കൊടുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം ജില്ലാനേതാക്കൾ ഏറ്റെടുത്തു വിജയിപ്പിക്കണമെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം.
ഷാഫി പറന്പിൽ എംപിയായ ഒഴിവിൽ നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും നേതൃത്വം വിലയിരുത്തുന്നു. മുരളികൂടി അമരക്കാരനായി എത്തുന്പോൾ മിന്നുംവിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.