കൈക്കൂലി വാങ്ങുന്നതിനിടെ എൻജിനിയർ പിടിയില്‍
കൈക്കൂലി വാങ്ങുന്നതിനിടെ  എൻജിനിയർ പിടിയില്‍
Wednesday, July 3, 2024 1:50 AM IST
പുതുക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ എൻജിനിയര്‍ വിജിലന്‍സിന്‍റെ പിടിയിലായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എൻജിനിയര്‍ ആന്‍റണി എം. വട്ടോലിയാണ് കരാറുകാരനില്‍നിന്ന് 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.

അളഗപ്പനഗര്‍ പഞ്ചായത്തിലെ കാനനിര്‍മാണവുമായി ബന്ധപ്പെട്ടാണു കൈക്കൂലി വാങ്ങിയത്. ശെല്‍വരാജ് എന്ന കരാറുകാരനാണ് പരാതിക്കാരന്‍.

കാനനിര്‍മാണത്തിന്‍റെ ബില്‍തുകയായ മൂന്നേകാല്‍ ലക്ഷം രൂപയുടെ രണ്ടു ശതമാനമാണു കൈക്കൂലി ആവശ്യപ്പെട്ടത്.

വിവരം കരാറുകാരന്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. വിജിലന്‍സ് ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിനല്‍കിയ നോട്ടുമായെത്തിയ കരാറുകാരന്‍ ഓഫീസിനു പുറത്തുവച്ച് ആന്‍റണിക്കു കൈമാറി. പുറത്തേക്കിറങ്ങിയ ആന്‍റണിയെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടുകയായിരുന്നു.

പിന്നീടു നടത്തിയ പരിശോധനയില്‍ ഇയാളുടെ കാറില്‍നിന്ന് അരലക്ഷം രൂപയും വിജിലന്‍സ് കണ്ടെടുത്തു. കിഫ്ബി കരാറുകാരനില്‍നിന്നാണ് അരലക്ഷം രൂപ കൈക്കൂലി വാങ്ങിയതെന്ന് ഇയാള്‍ വിജിലന്‍സിനോടു സമ്മതിച്ചു. പ്രതിയെ അറസ്റ്റുചെയ്തു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു.

ആന്‍റണിക്കെതിരേ കൈക്കൂലിയുമായി ബന്ധപ്പെട്ട് നേരത്തേയും പരാതികളുണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജിലന്‍സ് ഡിവൈഎസ്പി കെ.സി. സേതുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.