കാര്യവട്ടത്തെ സംഘർഷം: ഒരു സംഘടനയെ താറടിച്ചു കാണിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി
കാര്യവട്ടത്തെ സംഘർഷം: ഒരു സംഘടനയെ താറടിച്ചു കാണിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി
Friday, July 5, 2024 2:05 AM IST
തിരുവനന്തപുരം: കാന്പസുകളിൽ സംഘർഷങ്ങൾ ഉണ്ടാകുന്പോൾ അതിനെ സങ്കുചിത രാഷ്ട്രീയ കാഴ്ച്ചപ്പാടോടുകൂടി കണ്ട് ഒരു പ്രത്യേക വിദ്യാഥി സംഘടനയെ താറടിക്കാനുള്ള തത്രപ്പാടാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

കാര്യവട്ടം കാന്പസിൽ കെഎസ്‌യു പ്രവർത്തകനു മർദനമേറ്റ സംഭവത്തിൽ എം. വിൻസെന്‍റിന്‍റെ അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി കാര്യവട്ടം മെൻസ് റിസർച്ച് ഹോസ്റ്റലിൽ പുറത്തുനിന്നുള്ള ഒരാൾ പ്രവേശിച്ചതു കാരണമുണ്ടായ തർക്കം സംഘർഷത്തിലേക്ക് നയിച്ചതായാണ് റിപ്പോർട്ടെന്നും കെഎസ്‌യു നേതാക്കളോടൊപ്പമാണ് കാന്പസിനു പുറത്തുനിന്നുള്ള ജോബിൻസണ്‍ എന്നയാൾ എത്തിയതെന്നുമാണ് പോലീസ് റിപ്പോർട്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

പുലർച്ചെ ശ്രീകാര്യം പോലീസ് സ്റ്റേഷനു മുന്നിലും രണ്ടു വിഭാഗം വിദ്യാർഥികൾ തമ്മിൽ സംഘർഷം നടന്നു. കോണ്‍ഗ്രസ് എംഎൽഎമാരായ ചാണ്ടി ഉമ്മൻ, എം. വിൻസെന്‍റ് എന്നിവർ സ്ഥലത്തെത്തി ഉപരോധത്തിന് നേതൃത്വം നൽകുകയും ചെയ്തു.

ഈ സമയത്ത് കെഎസ്‌യു -യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് പോലീസിനു നേരേ കല്ലേറുണ്ടായി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സീനിയർ പോലീസ് ഓഫീസർ സന്തോഷിന് കല്ലേറിൽ നെഞ്ചിൽ പരിക്കേറ്റു.

ഈ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ എംഎൽഎമാരായ എം. വിൻസെന്‍റ്, ചാണ്ടി ഉമ്മൻ എന്നിവർക്കു പുറമേ ഇരുപതോളം കെഎസ്‌യു - യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരേ കേസെടുത്തു.

ഒരു പ്രത്യേക സംഘടനയിൽ എല്ലാ കുറ്റങ്ങളും ചാർത്തി വസ്തുതകളെ വക്രീകരിക്കുന്ന നടപടി ഉണ്ടാകാൻ പാടില്ല. പക്ഷപാതപരമായി മാത്രം കാര്യങ്ങളെ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നതിന് സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടാകാം. സർക്കാരിനെ സംബന്ധിച്ചിടത്തോളം അത്തരം ഒരു ഉദ്ദേശ്യവും അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.