കുടുംബക്കോടതികളിലെ ഫീസ് വർധന പിൻവലിച്ചേക്കും; ചെക്ക് കേസിലെ വർധന തുടരും
കുടുംബക്കോടതികളിലെ ഫീസ് വർധന പിൻവലിച്ചേക്കും; ചെക്ക് കേസിലെ വർധന തുടരും
Thursday, July 4, 2024 1:54 AM IST
തിരുവനന്തപുരം: കുടുംബക്കോടതികളിലെ ഫീസ് വർധന പിൻവലിച്ചേക്കും. അഭിഭാഷകർ നടത്തുന്ന സമരം അടക്കം കണക്കിലെടുത്താണു തീരുമാനം. ധനബിൽ സബ്ജക്ട് കമ്മിറ്റി പരിഗണിക്കുന്പോൾ കുടുംബക്കോടതികളിലെ ഫീസ് വർധന പിൻവലിക്കാനാണ് ആലോചന. എന്നാൽ, ബജറ്റിൽ പ്രഖ്യാപിച്ച ചെക്ക് കേസുകളിലെ വർധന തുടർന്നേക്കും.

കുടുംബക്കോടതികളിൽ ഫയൽ ചെയ്യുന്ന കേസുകളിലും അപ്പീലുകളിലും ഭൂമിസംബന്ധമായ അവകാശവാദം ഉന്നയിച്ചുകൊണ്ട് സമർപ്പിക്കുന്ന പെറ്റീഷനുകളിലാണ് ഫീസ് ഉയർത്തിയത്. ഇതു മൂലം സർക്കാരിന് പ്രതിവർഷം വൻ തുക ലഭിക്കാൻ സാധ്യതയില്ല. തുക ഉയർത്തിയതു മൂലം കേസുകളുടെ എണ്ണം കുറയും എന്നാരോപിച്ചാണ് അഭിഭാഷകർ സമരം നടത്തുന്നത്.

നിലവിൽ 50 രൂപ മാത്രമുണ്ടായിരുന്ന പെറ്റീഷൻ ഫീസ് ഒരു ലക്ഷം വരെയുള്ള കേസുകളിൽ 200 രൂപയായും അഞ്ചു ലക്ഷംരൂപ വരെയുള്ള കേസുകളിൽ അവകാശവാദ തുകയുടെ അരശതമാനവും അതിനു മുകളിലേക്ക് രണ്ടു ശതമാനവുമായാണ് കോടതി ഫീസ് വർധിപ്പിച്ചിരിക്കുന്നത്. പരമാവധി രണ്ടു ലക്ഷം രൂപയായാണ് നിജപ്പെടുത്തിയത്.

കോടതി ഫീസ് പരിഷ്കരണത്തെ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി നിയോഗിച്ച റിട്ടയേഡ് ജസ്റ്റീസ് വി.കെ. മോഹനൻ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ടിലെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് മാറ്റം വരുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.