മാസപ്പടി കേസ്: സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി ഹൈക്കോടതിയില്‍ ഭേദഗതി ഹര്‍ജി
മാസപ്പടി കേസ്: സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി  ഹൈക്കോടതിയില്‍ ഭേദഗതി ഹര്‍ജി
Friday, July 5, 2024 2:05 AM IST
കൊച്ചി: മാസപ്പടി കേസില്‍ സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഹൈക്കോടതിയില്‍ ഭേദഗതി ഹര്‍ജി നല്‍കി.

വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ത്ത ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിനെ കക്ഷിയാക്കാതെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാരിനുവേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാരിനെ കക്ഷിചേര്‍ക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.

ഇല്ലാത്ത സേവനത്തിന് സിഎംആര്‍എല്‍ കമ്പനി പ്രതിഫലം നല്‍കിയെന്ന സെറ്റില്‍മെന്‍റ് ബോര്‍ഡ് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരേ അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹർജി തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെതിരായ റിവിഷന്‍ ഹര്‍ജിയാണ് ജസ്റ്റീസ് കെ. ബാബുവിന്‍റെ പരിഗണനയിലുള്ളത്.

ഇല്ലാത്ത സേവനത്തിന് വീണാ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനിക്ക് സിഎംആര്‍എല്‍ പ്രതിഫലം നല്‍കിയത് അഴിമതിവിരുദ്ധ നിയമത്തിന്‍റെ പരിധിയില്‍ വരുന്നതാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍, വിജിലന്‍സ് അന്വേഷണം അനിവാര്യമാണ്. ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തലിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് മാത്യു കുഴല്‍നാടന്‍റെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.