ഉറങ്ങുകയായിരുന്ന വീട്ടമ്മ മൂര്‍ഖന്‍റെ കടിയേറ്റു മരിച്ചു
ഉറങ്ങുകയായിരുന്ന വീട്ടമ്മ മൂര്‍ഖന്‍റെ  കടിയേറ്റു മരിച്ചു
Friday, July 5, 2024 2:05 AM IST
പൈവളിഗെ (കാസര്‍ഗോഡ്): വീടിനകത്ത് ഉറങ്ങുകയായിരുന്ന വീട്ടമ്മ മൂര്‍ഖന്‍പാമ്പിന്‍റെ കടിയേറ്റു മരിച്ചു. പൈവളിഗെ കുരുഡപദവിലെ പരേതനായ മാങ്കുവിന്‍റെ ഭാര്യ ചോമു (64) ആണു മരിച്ചത്.

ബുധനാഴ്ച രാത്രി 12ഓടെയാണ് സംഭവം. എന്തോ പ്രാണി കടിച്ചതായി സംശയം തോന്നിയതിനെത്തുടര്‍ന്നാണ് ചോമു ഉറക്കമുണര്‍ന്നത്. എഴുന്നേറ്റു നോക്കിയപ്പോള്‍ ഒന്നും കണ്ടില്ല.

ഒപ്പം താമസിക്കുന്ന സഹോദരന്‍ മത്താടി പരിശോധിച്ചപ്പോഴാണു കൈയില്‍ മുറിവ് കാണുകയും പാമ്പുകടിയേറ്റതാണെന്ന് സംശയമുണ്ടാവുകയും ചെയ്തത്. ഇതേത്തുടര്‍ന്ന് വീടിനകത്ത് പരിശോധിച്ചപ്പോഴാണ് മറ്റൊരു മുറിയില്‍ ചുരുണ്ടുകിടക്കുന്ന മൂര്‍ഖന്‍പാമ്പിനെ കാണുന്നത്. ഉടന്‍തന്നെ അയല്‍ക്കാരുടെ സഹായത്തോടെ വാഹനംവിളിച്ച് മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ ചോമു മരണപ്പെടുകയായിരുന്നു.

പാമ്പുപിടുത്തക്കാരനെത്തി പാമ്പിനെ പിടികൂടി വനംവകുപ്പിനു കൈമാറി. കേരളത്തിലെ ഏറ്റവും പിന്നാക്ക പട്ടികവര്‍ഗ വിഭാഗങ്ങളിലൊന്നായ കൊറഗ സമുദായാംഗമാണ് ചോമു. മകള്‍: അക്കു. മരുമകന്‍: അണ്ണു. സഹോദരങ്ങള്‍: മത്താടി, ഐത്ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.