പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിനിടെ പ്രതിഷേധവുമായി ഭരണപക്ഷം
പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിനിടെ പ്രതിഷേധവുമായി ഭരണപക്ഷം
Friday, July 5, 2024 2:05 AM IST
തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകർ കാര്യവട്ടം കാന്പസിൽ കെഎസ്‌യു പ്രവർത്തകനെ ആക്രമിച്ചതു സംബന്ധിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിയമസഭയിൽ പ്രസംഗിക്കുന്നതിനിടെ ഭരണപക്ഷം തുടർച്ചയായി തടസപ്പെടുത്താൻ ശ്രമിച്ചതോടെ പ്രതിപക്ഷനേതാവും സ്പീക്കറും തമ്മിൽ വാക്കേറ്റം.

അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസിൽ പ്രതിപക്ഷനേതാവ് പ്രസംഗം തുടങ്ങിയതോടെ ഭരണപക്ഷത്തു നിന്നും ബഹളം അതിരൂക്ഷമായതിനു പിന്നാലെയാണ് സ്പീക്കറും പ്രതിപക്ഷനേതാവും തമ്മിൽ വാക്കേറ്റമുണ്ടായത്. പ്രതിപക്ഷനേതാവ് പ്രസംഗിക്കുന്നതിനിടെ ഇടപെടലിനു ശ്രമിച്ച മന്ത്രി എം.ബി. രാജേഷിന് പ്രതിപക്ഷ നേതാവ് വഴങ്ങിയില്ല.

ഇതോടെ ഭരണപക്ഷത്തെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ എഴുന്നേറ്റു നിന്ന് ബഹളം ആരംഭിച്ചു. ബഹളം ശക്തമായപ്പോൾ പ്രതിപക്ഷനേതാവ് പ്രസംഗം നിർത്തി. ബഹളം പരിഗണിക്കാതെ പ്രസംഗിക്കാൻ സ്പീക്കർ പ്രതിപക്ഷനേതാവിനോട് ആവശ്യപ്പെട്ടു. എന്നാൽ സഭ നിശബ്ദമായാൽ മാത്രമേ താൻ പ്രസംഗിക്കുകയുള്ളുവെന്ന നിലപാട് സതീശൻ സ്വീകരിച്ചു.

ഇത് സ്പീക്കറേയും ദേഷ്യപ്പെടുത്തി. സഭ പൂർണ നിശബ്ദമായാലേ സംസാരിക്കുവെന്ന് പറഞ്ഞാൽ ശരിയാവില്ലെന്നും ബഹളം അവഗണിച്ചുകൊണ്ട് സംസാരിക്കാനും പ്രതിപക്ഷനേതാവിനോട് സ്പീക്കർ നിർദേശിച്ചു. എന്നാൽ സഭയെ നിശബ്ദമാക്കി ത്തരേണ്ടത് സ്പീക്കറാണെന്ന നിലപാടിൽ സതീശൻ ഉറച്ചുനിന്നു. ഇതോടെ സ്പീക്കറും ശക്തമായി പ്രതികരിച്ചു.

താങ്കൾ ഇവിടെ ഇരുന്നാലും ഇങ്ങനെയൊക്കെയേ നടക്കുകയുള്ളുവെന്ന് മറുപടി നൽകി. സഭ നിശബ്ദമായി കൊണ്ടുപോകണമെങ്കിൽ ഇരുകൂട്ടരും വിചാരിക്കണമെന്നും സ്പീക്കർ പറഞ്ഞു.

ഇതിനിടെ പ്രതിപക്ഷനേതാവ് നടത്തിയ ചില പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി എം.ബി. രാജേഷ് എഴുന്നേറ്റു. പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് സ്പീക്കർ ഉറപ്പുനൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.