ഒല്ലൂരിൽ കോടികളുടെ മയക്കുമരുന്നുവേട്ട
ഒല്ലൂരിൽ കോടികളുടെ മയക്കുമരുന്നുവേട്ട
Thursday, July 4, 2024 12:59 AM IST
ഒല്ലൂർ (തൃശൂർ): ഒല്ലൂരിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുവേട്ട. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ കോവപുരം സ്വദേശി മുള്ളന്‍റകത്ത് വീട്ടിൽ ഫാസിൽ (36) അറസ്റ്റിലായി.

ഒല്ലൂർ എസ്ഐ കെ.സി. ബൈജുവിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി പിആർപടിയിൽ നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തിയ മയക്കുമരുന്ന് ഒല്ലൂർ പോലീസും സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നു പിടികൂടിയത്.

കാറിൽ ഗുളികയുടെ രൂപത്തിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. 20 ഗ്രാമിലധികം തൂക്കംവരുന്ന എംഡിഎംഎയാണ് ഇതിലുണ്ടായിരുന്നത്. തുടർന്നു പ്രതി വാടകയ്ക്കു താമസിച്ചിരുന്ന ആലുവയിലെ ഫ്ളാറ്റിൽ എത്തിച്ചുനടത്തിയ പരിശോധനയിൽ 1943 ഗ്രാം തൂക്കം വരുന്ന ഗുളികരൂപത്തിലുള്ളതും 450 ഗ്രാമോളം തൂക്കംവരുന്ന പൊടിരൂപത്തിലുള്ളതുമായ എംഡിഎംഎയും പിടി കൂടി. ആകെ രണ്ടു കിലോ 400 ഗ്രാം തൂക്കംവരുന്ന എംഡിഎംഎയാണ് പിടികൂടിയത്. ഇതിന് ഏകദേശം ഒന്നരക്കോടിയോളം രൂപ വിപണിയിൽ വിലമതിക്കും.

ബംഗളൂരുവിൽനിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നു കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു. പ്രതിയുടെ സാന്പത്തിക ഉറവിടം അന്വേഷിച്ചുവരികയാണെന്നും കമ്മീഷണർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.