എസ്എഫ്ഐ ഗുണ്ടാപ്പട നിങ്ങളെയും കൊണ്ടേപോകൂ: വി.ഡി. സതീശൻ
എസ്എഫ്ഐ ഗുണ്ടാപ്പട നിങ്ങളെയും കൊണ്ടേപോകൂ: വി.ഡി. സതീശൻ
Friday, July 5, 2024 2:05 AM IST
തിരുവനന്തപുരം: ‘നിങ്ങളുടെ നെറികെട്ട രാഷ്‌ട്രീയത്തിന്‍റെ ഇൻകുബേറ്ററിൽ വിരിയിച്ചെടുക്കുന്ന എസ്എഫ്ഐ ഗുണ്ടാപ്പട നിങ്ങളെയും കൊണ്ടേ പോകൂ’ എന്ന് മുഖ്യമന്ത്രിയോടും ഭരണപക്ഷത്തോടും പ്രതിപക്ഷ നേതാവ്. ഇന്നലെ നിയമസഭയിൽ വോക്കൗട്ട് പ്രസംഗത്തിലായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍റെ രൂക്ഷവിമർശനം.

ഇവിടെ അലിഖിത നിയമവാഴ്ചയും പ്രാകൃത ശിക്ഷാ രീതികളുമാണ്. സിദ്ധാർഥിന്‍റെ കേസിൽ പോലീസ് കൊടുത്ത റിമാൻഡ് റിപ്പോർട്ടിലും ഹോസ്റ്റലിൽ അലിഖിത നിയമവാഴ്ചയാണെന്നാണ് പറയുന്നത്. കൊയിലാണ്ടിയിൽ പ്രിൻസിപ്പലിന്‍റെ മുഖത്തല്ലേ അടിച്ചത്.

എന്നിട്ടാണ് എസ്എഫ്ഐ ഏരിയാ സെക്രട്ടറി, പ്രിൻസിപ്പലിന്‍റെ രണ്ടും കാലും കൊത്തിയെടുക്കുമെന്നും അവന്‍റെ നെഞ്ചത്ത് അടുപ്പുകൂട്ടുമെന്നും അധ്യാപകരെ കൊണ്ടു പോകാൻ ഈ പോലീസ് മതിയാകില്ലെന്നും രണ്ട് ആംബുലൻസ് കൂടി കൊണ്ടു വരേണ്ടി വരുമെന്നും പ്രസംഗിച്ചത്.

ക്രിമിനലുകൾക്ക് രാഷ്‌ട്രീയ രക്ഷകർതൃത്വം നൽകുന്നത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ വാക്കുകളുമാണ്. മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കാന്പസുകളിൽ വീണ്ടും അക്രമികൾക്ക് അഴിഞ്ഞാടുന്നതിനായുള്ള രക്ഷാകർതിത്വമാണ്.

എന്ത് വൃത്തികേടുകളും എന്ത് ക്രിമിനൽ നടപടികളും കാണിക്കാൻ ആരെയും വേട്ടയാടാൻ, ആരെയും തല്ലിക്കൊല്ലാൻ ചില ക്രിമിനലുകൾക്ക് കൊടുത്തിരിക്കുന്ന ലൈസൻസ്. അത് കേരളത്തിലെ മുഖ്യമന്ത്രി തന്നെ കൊടുക്കുന്നത് കേരളത്തിലെ ജനങ്ങൾ കാണട്ടെ. അവർ തന്നെ ഇക്കാര്യം വിലയിരുത്തട്ടേയെന്നും സതീശൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.