എകെജി സെന്‍റർ ആക്രമണ കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിമാൻഡിൽ
എകെജി സെന്‍റർ ആക്രമണ കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിമാൻഡിൽ
Thursday, July 4, 2024 12:59 AM IST
തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണ കേസിൽ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ റിമാൻഡ് ചെയ്തു. കഴക്കൂട്ടം സ്വദേശിയായ സുഹൈൽ ഷാജഹാനെയാണ് കോടതി റിമാൻഡ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ സുഹൈലിനെ തിങ്കളാഴ്ച രാത്രിയിൽ ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്.

ലുക്കൗട്ട് നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ എമിഗ്രേഷൻ വിഭാഗം സുഹൈലിനെ തടഞ്ഞുവച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറുകയായിരുന്നു. തിരുവനന്തപുരത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ഡൽഹിയിൽ നിന്നും സുഹൈലിനെ അറസ്റ്റുചെയ്ത് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.

ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എകെജി സെന്‍ററിനുനേരേ സ്ഫോടകവസ്തു എറിഞ്ഞ കേസിലെ രണ്ടാം പ്രതിയാണ് സുഹൈലെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്.

വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ പിന്നീട് പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.