എസ്എഫ്ഐയുടെ ആക്രമണം; ഭരണ- പ്രതിപക്ഷ വാക്പോരിൽ സഭ സ്തംഭിച്ചു
എസ്എഫ്ഐയുടെ ആക്രമണം; ഭരണ- പ്രതിപക്ഷ വാക്പോരിൽ സഭ സ്തംഭിച്ചു
Friday, July 5, 2024 2:05 AM IST
തിരുവനന്തപുരം: കാര്യവട്ടം കാന്പസിൽ കെഎസ്‌യു ജില്ലാ നേതാവിനെ മർദിച്ച സംഭവത്തെച്ചൊല്ലി നിയമസഭയിൽ ഭരണപക്ഷ-പ്രതിപക്ഷ ഏറ്റുമുട്ടൽ. ആരോപണ പ്രത്യാരോപണങ്ങളുമായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ശക്തമായി രംഗത്തു വന്നതോടെ, പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങിയും ഭരണപക്ഷാംഗങ്ങൾ മന്ത്രിമാരുടെ ഇരിപ്പിടത്തിനു സമീപം വരെയെത്തിയും പരസ്പരം പോർവിളികൾ നടത്തി.

പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ നടപടികൾ പൂർത്തിയാക്കി സഭ നേരത്തേ പിരിഞ്ഞു. കെഎസ്‌യു ജില്ലാ നേതാവിനെ എസ്എഫ്ഐക്കാർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എം. വിൻസെന്‍റ് നല്കിയ അടിയന്തരപ്രമേയ നോട്ടീസാണ് ഭരണ പ്രതിപക്ഷ വാക്പോരിനു വേദിയായത്.

നോട്ടീസിനു മറുപടി പറഞ്ഞ മുഖ്യമന്ത്രി കാന്പസുകളിൽ നടക്കുന്ന സംഭവങ്ങളിൽ രാഷ്ട്രീയ വിവേചനമില്ലാതെയാണ് നടപടികൾ സ്വീകരിക്കുന്നതെന്നു പറഞ്ഞു. സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

നവകേരള സദസിലെ രക്ഷാ പ്രവർത്തന വാചകത്തെ മുഖ്യമന്ത്രി ന്യായീകരിച്ച് സംസാരിച്ചത് പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി. മുഖ്യമന്ത്രിയുടെ പ്രസംഗത്തെ തുടർന്ന് പ്രതിപക്ഷനേതാവ് പ്രസംഗിച്ചപ്പോൾ സർക്കാരിനേയും മുഖ്യമന്ത്രിയേയും അതിരൂക്ഷമായ രീതിയിലാണ് വിമർശിച്ചത്. മുഖ്യമന്ത്രിയുടെ നിയമസഭാപ്രസംഗം കാന്പസുകളിൽ അക്രമികൾക്ക് അഴിഞ്ഞാടാൻ വീണ്ടും അവസരം നൽകുമെന്നു വി.ഡി. സതീശൻ പറഞ്ഞു.

പൂക്കോട്ട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥിന്‍റെ അവസ്ഥ ഇനി ആവർത്തിക്കില്ലെന്നാണ് കേരളം കരുതിയത്. എന്നാൽ വീണ്ടും ഇവിടെ ഒരു വിദ്യാർഥിയെ ഇടിമുറിയിലിരുത്തി പീഡിപ്പിച്ചതായി ആരോപിച്ച പ്രതിപക്ഷനേതാവ്, കഴിഞ്ഞ കാലങ്ങളിൽ എസ്എഫ്ഐ നടത്തിയ ആക്രമണങ്ങൾ വിവരിച്ചതോടെ ഭരണപക്ഷവും രൂക്ഷമായ പ്രതിഷേധവുമായി രംഗത്തെത്തി.

എസ്എഫ്ഐ പ്രവർത്തകർ വയനാട്ടിൽ രാഹുൽഗാന്ധിയുടെ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തിയത് മഹാത്മാഗാന്ധിയുടെ ചിത്രത്തിന് മാലയിടാനാണോയെന്നും ചോദിച്ചു. ആലപ്പുഴയിൽ പി. കൃഷ്ണപിള്ള സ്മാരകം തകർത്തത് സിപിഎമ്മാണെന്ന് ആരോപിച്ച പ്രതിപക്ഷനേതാവ് കാന്പസുകളിൽ ആരെയും പ്രവർത്തിക്കാൻ അനുവദിക്കാതെ ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്നും പറഞ്ഞു.

പ്രതിപക്ഷ നേതാവ് ചില ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ മന്ത്രിമാരായ എം.ബി. രാജേഷും വി. ശിവൻകുട്ടിയും കെ. എൻ. ബാലഗോപാലും എഴുന്നേറ്റെങ്കിലും അദ്ദേഹം വഴങ്ങാത്തത് ബഹളം ശക്തമാക്കി. തുടർന്ന് ഇരുപക്ഷത്തേയും അംഗങ്ങൾ എഴുന്നേറ്റ് നിന്ന് പരസ്പരം പോർവിളിയും നടത്തി. ഒടുവിൽ തങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു വെന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷനേതാവ് വോക്കൗട്ട് നടത്താതെ ഇരുന്നതോടെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പിൻനിരയിലുള്ളവർ ഇരിപ്പിടങ്ങളിൽ നിന്നിറങ്ങി മുന്നോട്ടുനീങ്ങി.

പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങിയപ്പോൾ ഭരണപക്ഷാംഗങ്ങൾ മുൻനിരയിലെത്തി ഒന്നാം നിരയിലെ മന്ത്രിമാർക്ക് സമീപം നിന്നു ഇതിനിടയിൽ സതീശന്‍റെ പ്രസംഗത്തിലെ ചില പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് മന്ത്രി രാജേഷ് ആവശ്യപ്പെട്ടു. അത് പരിശോധിച്ച് ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നു സ്പീക്കർ അറിയിച്ചു.

എസ്എഫ്ഐക്കെതിരേ പറഞ്ഞപ്പോഴെല്ലാം മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുകയായിരുന്നുവെന്ന് നോട്ടീസ് നല്കിയ എം.വിൻസെന്‍റ് കുറ്റപ്പെടുത്തി. എസ്എഫ്ഐക്ക് രാഷ്ട്രീയ പരിലാളന നൽകുന്നത് മുഖ്യമന്ത്രിയാണെന്ന് ആരോപിച്ച അദ്ദേഹം എഐഎസ്എഫ് വനിതാനേതാവിനെ എസ്എഫ്ഐ അധിക്ഷേപിച്ചതും സഭയിൽ ഉന്നയിച്ചു.

പൂക്കോട് സർവകലാശാലയിൽ 21-ാംനന്പർ മുറിയായിരുന്നു ഇടിമുറിയെങ്കിൽ കാര്യവട്ടം കാന്പസിൽ അത് 121 ആണെന്നും അദ്ദേഹം ആരോപിച്ചു. 50ലധികം പോലീസുകാർ നോക്കി നിൽക്കെ എസ്എഫ്ഐ പ്രവർത്തകർ തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മറുപടി പറഞ്ഞ മുഖ്യമന്ത്രി രാഹുൽഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തറയിലിട്ട് തകർത്തതും എകെജി സെന്‍ററിലെ ബോംബ് ആക്രമണവും ഇടുക്കി എൻജിനിയറിംഗ് കോളജിലെ ധീരജിന്‍റെ കൊലപാതകവും ആരാണ് നടത്തിയതെന്നു എല്ലാവർക്കും അറിയാമല്ലോ എന്നു പറഞ്ഞു. ധീരജിന്‍റെ കൊലപാതകം ഇരന്നുവാങ്ങിയ മരണം എന്ന ഒരു ഉന്നത നേതാവിന്‍റെ പരാമർശത്തെയും മുഖ്യമന്ത്രി സഭയിലെ പ്രസംഗത്തിൽ പരാമർശിച്ചു.

ഒരുകാലത്ത് കേരളത്തിലെ വിദ്യാലയങ്ങൾ അടക്കിഭരിച്ചിരുന്ന കെഎസ്‌യു എങ്ങനെ ശുഷ്ക്കിച്ചുവെന്നും വിദ്യാർഥികളിൽനിന്ന് അകന്നുവെന്നും പരിശോധിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഎസ്‌യു നടത്തിയ അക്രമങ്ങളെ നേരിട്ടാണ് എസ്എഫ്ഐ ഈ നിലയിൽ വളർന്നുവന്നത്. പടിപടിയായി തന്നെയാണ് വളർന്നത്.

അതിനിടയിൽ 35 പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. നിങ്ങൾക്ക് അങ്ങനെയൊന്ന് പറയാനുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസിലുടനീളം ഭരണ പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ മറ്റു സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സ്പീക്കർ സഭാ നടപടികൾ അവസാനിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.