ജി. സ്പർജൻ കുമാർ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ
ജി. സ്പർജൻ കുമാർ തിരുവനന്തപുരം  സിറ്റി പോലീസ് കമ്മീഷണർ
Thursday, July 4, 2024 12:59 AM IST
തിരുവനന്തപുരം: ജി. സ്പർജൻകുമാറിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. നിലവിൽ ദക്ഷിണ മേഖലാ ഐജിയായ സ്പർജൻ കുമാർ ഈ ചുമതലയും വഹിക്കും. സിറ്റി പോലീസ് കമ്മീഷണറായിരുന്ന സി.എച്ച്. നാഗരാജുവിനെ കമ്മീഷണർ സ്ഥാനത്തു നിന്നു നീക്കിയാണ് സ്പർജൻകുമാറിനെ നിയമിച്ചത്.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന സർക്കാർ പരിപാടികളിൽപോലും നാഗരാജു പങ്കെടുക്കുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. കഴിഞ്ഞ ആഴ്ച ഒ.ആർ. കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും നാഗരാജു പങ്കെടുത്തിരുന്നില്ല. നാഗരാജുവിനെ സംസ്ഥാന ഡെപ്യൂട്ടേഷനിൽ കേരള പോലീസ് ഹൗസിംഗ് ആൻഡ് കണ്‍സ്ട്രക്‌ഷൻ കോർപറേഷൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചു.

തൃശൂർ പൂര വിവാദവുമായി ബന്ധപ്പെട്ടു തൃശൂർ സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് ഒഴിവാക്കിനിർത്തിയിരുന്ന അങ്കിത് അശോകനെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ടെക്നിക്കൽ ഇന്‍റലിജൻസ് വിഭാഗം എസ്പിയായി നിയമിച്ചു.

എഡിജിപി റാങ്കിലുള്ള സഞ്ജീവ് കുമാർ പട്ജോഷിയെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം ഡയറക്ടർ ജനറലായി നിയമിച്ചു. നിലവിൽ കേരള പോലീസ് ഹൗസിംഗ് ആൻഡ് കണ്‍സ്ട്രക്‌ഷൻ കോർപറേഷൻ സിഎംഡിയായിരുന്നു.

ഐജി പി. പ്രകാശിനെ ക്രൈംബ്രാഞ്ച് കോഴിക്കോട് മേഖലാ ഐജിയാക്കി. എസ്. സതീഷ് ബിനോയെ അഡ്മിനിസ്ട്രേഷൻ ഡിഐജിയാക്കി. സി. ബാസ്റ്റ്യൻ സാബുവിനെ വനിതകളുടെയും കുട്ടികളുടെയും സെല്ലിന്‍റെ എഐജിയാക്കി.

441 സിഐമാരെ മാറ്റി

സംസ്ഥാന പോലീസിലെ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റി. സ്റ്റേഷൻ ഹൗസ് ഓഫിസർമാർ അടക്കം 441 പേരെയാണ് മാറ്റി നിയമിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് പോലീസ് ഉദ്യോഗസ്ഥരെ ജില്ല വിട്ടു നിയമിച്ചിരുന്നു. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കഴിഞ്ഞ സാഹചര്യത്തിൽ ഇവർക്കുള്ള പുനർ നിയമനം കൂടിയാണിത്.

10 ഡിവൈഎസ്പിമാർക്ക് സ്ഥാനക്കയറ്റം

സംസ്ഥാന പോലീസിലെ മുതിർന്ന 10 ഡിവൈഎസ്പിമാർക്ക് എസ്പിമാരായി (നോൺ ഐപിഎസ്) സ്ഥാനക്കയറ്റം നൽകി. സ്ഥാനക്കയറ്റം കിട്ടിയവരും നിയമനവും- പ്രദീപ് എൻ. വേൽസ്- എസ് സിആർബി, എം.കെ. സുൽഫിക്കർ- ട്രാഫിക് സൗത്ത് സോൺ, കെ. അശോക കുമാർ- വിജിലൻസ് സ്പെഷൽ സെൽ, ബി. കൃഷ്ണകുമാർ (ജൂണിയർ)- എസ്എസ്ബി സെക്യൂരിറ്റി, കെ. ബിജുമോൻ- വിജിലൻസ് നോർത്ത് റേഞ്ച്, വി. ശ്യാംകുമാർ- ക്രൈംബ്രാഞ്ച് കൊല്ലം, ആർ. പ്രതാപൻ നായർ- എസ്എസ്ബി ഇന്‍റലിജൻസ്, ബിജു കെ. സ്റ്റീഫൻ- ക്രൈംബ്രാഞ്ച് ഇടുക്കി, ജെ. സലിംകുമാർ- ലോകായുക്ത, വി. സുഗതൻ- ഡിസിപി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ കൊച്ചി സിറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.