പോലീസുകാരൻ ഓടിച്ച കാറിടിച്ച് വഴിയാത്രികയ്ക്കു ദാരുണാന്ത്യം
പോലീസുകാരൻ ഓടിച്ച  കാറിടിച്ച് വഴിയാത്രികയ്ക്കു  ദാരുണാന്ത്യം
Thursday, July 4, 2024 1:54 AM IST
കണ്ണൂർ: പോലീസുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് വഴിയാത്രികയ്ക്കു ദാരുണാന്ത്യം. ഇന്നലെ ഉച്ചയോടെ കണ്ണൂർ-മട്ടന്നൂർ റോഡിലെ ഏച്ചൂർ കമാൽ പീടികയ്ക്കു സമീപമായിരുന്നു അപകടം. മുണ്ടേരി വനിതാ സഹകരണ സംഘത്തിലെ ബിൽ കളക്ടർ വാരം തക്കാളിപ്പീടിക ആലക്കാട് വീട്ടിൽ പ്രദീപന്‍റെ ഭാര്യ ബി. ബീന (55)യാണു മരിച്ചത്.

കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ ലതേഷ് അമിത വേഗത്തിൽ ഓടിച്ച കാർ, റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ബീനയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഏറെ ദൂരം മുന്നോട്ടു പോയാണു നിർത്തിയത്.

കാറിടിച്ചു ദൂരേക്കു തെറിച്ചുവീണ ബീനയെ സമീപത്തുള്ളവർ ഉടൻതന്നെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡരികിലൂടെ നടന്നുപോകുന്ന ബീനയെ അമിതവേഗത്തിൽവന്ന കാർ ഇടിച്ചുതെറിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബീനയുടെ മൃതദേഹം ഇന്നു ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം പയ്യാന്പലത്ത് സംസ്കരിക്കും. ബീന -പ്രദീപൻ ദന്പതികൾക്കു മക്കളില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.