ഗുരുദേവ കോളജിലെ പ്രിന്‍സിപ്പലിന് പോലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതി
ഗുരുദേവ കോളജിലെ പ്രിന്‍സിപ്പലിന് പോലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതി
Friday, July 5, 2024 2:05 AM IST
കൊച്ചി: വിദ്യാര്‍ഥിസംഘര്‍ഷമുണ്ടായ കൊയിലാണ്ടി ഗുരുദേവ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ പ്രിന്‍സിപ്പലിന് പോലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതി.

കാമ്പസില്‍ അനിഷ്‌ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രിന്‍സിപ്പലിനും ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംരക്ഷണം നല്‍കാനാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ ഉത്തരവ്.

കോളജിന്‍റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ വടകര ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ കൊയിലാണ്ടി പോലീസ് കര്‍ശന നടപടി സ്വീകരിക്കണം. കാമ്പസിനകത്തും പുറത്തും അച്ചടക്കം ഉറപ്പാക്കാന്‍ മതിയായ നടപടി സ്വീകരിക്കണം. നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

എസ്എഫ്‌ഐ വിദ്യാര്‍ഥികളുടെ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കരനും മാനേജ്‌മെന്‍റും നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. എസ്എഫ്‌ഐ നേതാക്കളായ ബി.ആര്‍. അഭിനവ്, എ.എസ്. അമല്‍ജിത്ത്, എ.ആര്‍. അനുനാദ്, ഷാന്‍ കെ. ഷാജി തുടങ്ങിയവരെയും പോലീസിനെയും എതിര്‍കക്ഷികളാക്കിയാണു ഹർജി നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.