പ്രസംഗം തടസപ്പെടുത്താൻ മന്ത്രിമാർ നേതൃത്വം നൽകുന്നു; പ്രതിപക്ഷനേതാവ്
പ്രസംഗം തടസപ്പെടുത്താൻ മന്ത്രിമാർ നേതൃത്വം നൽകുന്നു; പ്രതിപക്ഷനേതാവ്
Friday, July 5, 2024 2:05 AM IST
തിരുവനന്തപുരം: നിയമസഭയിൽ തന്‍റെ വോക്കൗട്ട് പ്രസംഗം തടസപ്പെടുത്താൻ ഒരു സംഘത്തെ നിയോഗിച്ചിരിക്കുകയാണെന്നും ഇപ്പോൾ അതിന് നേതൃത്വം നല്കുന്നത് മന്ത്രിമാരാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.

പ്രതിപക്ഷ നേതാക്കളെ ഭരണപക്ഷ ബഹളമില്ലാതെ പ്രസംഗിക്കാൻ അനുവദിക്കില്ലെന്നതാണ് തീരുമാനമെങ്കിൽ മുഖ്യമന്ത്രിയും പിൻ ഡ്രോപ് സൈലൻസിൽ പ്രസംഗിക്കില്ലെന്നു പ്രതിപക്ഷനേതാവ് പറഞ്ഞു.

ഇന്നലെ പാർലമെന്‍ററികാര്യ മന്ത്രി എത്ര തവണയാണ് എഴുന്നേറ്റത്. അതിന് എന്ത് അർഹതയാണ് അദ്ദേഹത്തിനുള്ളത്. പാർലമെന്‍ററി പ്രവർത്തനത്തെക്കുറിച്ചും സഭാതല നടപടികളെക്കുറിച്ചും അറിയാത്ത ആളാണോ പാർലമെന്‍ററികാര്യ മന്ത്രി.

ധനകാര്യമന്ത്രിയും പാർലമെന്‍ററികാര്യ മന്ത്രിയും ഉൾപ്പെടെയുള്ള മന്ത്രിമാർ എത്ര തവണയാണ് പ്രസംഗം തടസപ്പെടുത്തിയത്. സ്പീക്കർ നിസഹായനാണെന്നും സതീശൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.