മാസപ്പടി കേസ്: വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യംചെയ്ത ഹര്‍ജി മാറ്റി
മാസപ്പടി കേസ്:  വിജിലന്‍സ് കോടതി ഉത്തരവ്  ചോദ്യംചെയ്ത  ഹര്‍ജി മാറ്റി
Thursday, July 4, 2024 1:54 AM IST
കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യംചെയ്ത് കളമശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവിന്‍റെ ഹര്‍ജി നാളെ പരിഗണിക്കാന്‍ മാറ്റി.

മുഖ്യമന്ത്രിയുടെ മകള്‍ക്കും രാഷ്‌ട്രീയ നേതാക്കള്‍ക്കും ഇല്ലാത്ത സേവനത്തിനു പ്രതിഫലം നല്‍കിയെന്ന സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ കണ്ടെത്തലില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയാണ് ജസ്റ്റീസ് കെ. ബാബു മാറ്റിയത്.

ഗിരീഷിനുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനു കേസില്‍ ഹാജരാകാനാവുമോ എന്ന കാര്യത്തില്‍ വ്യക്തതയ്ക്കുവേണ്ടിയാണ് ഹര്‍ജി മാറ്റിയത്.

വിജിലന്‍സ് അന്വേഷണ ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഗിരീഷ് ബാബു റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെയായിരുന്നു ഗിരീഷിന്‍റെ മരണം. ഹര്‍ജിക്കാരന്‍ മരിച്ചതിനെത്തുടര്‍ന്ന് പിന്‍മാറുകയാണെന്ന് അഭിഭാഷകന്‍ നേരത്തെ അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.