വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ചതിന്‍റെയും സൂത്രധാരൻ സുഹൈൽ ഷാജഹാൻ: ഇ.പി. ജയരാജൻ
വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ചതിന്‍റെയും സൂത്രധാരൻ സുഹൈൽ ഷാജഹാൻ: ഇ.പി. ജയരാജൻ
Thursday, July 4, 2024 12:59 AM IST
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിന്‍റെ മുഖ്യ സൂത്രധാരൻ എകെജി സെന്‍റർ ആക്രമണകേസിൽ അറസ്റ്റിലായ സുഹൈൽ ഷാജഹാനാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.

സംഭവം നടക്കുന്പോൾ ഇയാളും വിമാനത്തിലുണ്ടായിരുന്നു. എകെജി സെന്‍റർ ആക്രമണകേസിൽ അറസ്റ്റിലായ പ്രതിയുടെ ഫോട്ടോ പത്രങ്ങളിൽ കണ്ടപ്പോഴാണ് രണ്ടും ഒരാളാണെന്നു മനസിലായതെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.

മുൻ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന ഇയാൾ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ അടുത്ത അനുയായിയാണ്.

മുഖ്യമന്ത്രിക്കെതിരേയുണ്ടായ ആക്രമണത്തിനും എകെജി സെന്‍റർ ആക്രമണത്തിനുമെല്ലാം പിന്നിൽ കെ. സുധാകരനാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ താൻ സീതാറാം യെച്ചൂരിയെ കോൺഗ്രസ് ഏജന്‍റാണെന്നു കുറ്റപ്പെടുത്തിയെന്ന് മാതൃഭൂമി നൽകിയ വാർത്ത വ്യാജമാണെന്നും ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും കേന്ദ്രകമ്മിറ്റിയംഗംകൂടിയായ ഇ.പി. ജയരാജൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.