മുഖ്യമന്ത്രിക്ക് മഹാരാജാവാണെന്ന തോന്നൽ: പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രിക്ക് മഹാരാജാവാണെന്ന  തോന്നൽ: പ്രതിപക്ഷ നേതാവ്
Friday, July 5, 2024 2:05 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

നവകേരള സദസിന്‍റെ സമയത്ത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവർത്തകരെ ഹെൽമെറ്റും ചെടിച്ചട്ടിയും ഉപയോഗിച്ച് ആക്രമിച്ചത് രക്ഷാപ്രവർത്തനമാണെന്ന് ഇന്നലെയും മുഖ്യമന്ത്രി സഭയിൽ പരാമർശം നടത്തിയതിനു പിന്നാലെയാണ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്കു നേരേ രൂക്ഷ വിമർശനം ഉന്നയിച്ചത്.

നിങ്ങൾ മഹാരാജാവാണെന്ന് തോന്നലുണ്ടെന്ന് മുഖ്യമന്ത്രിയോടു പറഞ്ഞ പ്രതിപക്ഷനേതാവ്, ഈ മറുപടിയിലൂടെ നിങ്ങൾ തിരുത്തില്ലെന്ന് വ്യക്തമായതായും പറഞ്ഞു. നവകേരള സദസൊക്കെ നടത്തിയപ്പോൾ ഒരു മഹാരാജാവാണെന്ന തോന്നൽ നിങ്ങൾക്കുണ്ടായിട്ടുണ്ട്. എന്നാൽ നിങ്ങൾ മഹാരാജാവല്ലെന്നും ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണെന്നും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷനേതാവിന്‍റെ പ്രസംഗത്തിനിടയിൽ ഇടപെട്ടു സംസാരിച്ച മുഖ്യമന്ത്രി, താൻ മഹാരാജാവൊന്നുമല്ലെന്ന് തിരിച്ചടിച്ചു. താൻ ജനങ്ങളുടെ ദാസനാണ്. എന്നും അങ്ങനെയേ കണ്ടിട്ടുള്ളൂ. എന്നും അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാനാണ് ശ്രമിച്ചത്. അവർക്കൊപ്പമാണ് നിന്നതെന്നും ഇനിയും അങ്ങനെതന്നെയായിരിക്കുമെന്നും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.