സാമ്പത്തികതട്ടിപ്പ്: ഹൈ റിച്ച് എംഡിയെ ഇഡി അറസ്റ്റ് ചെയ്തു
സാമ്പത്തികതട്ടിപ്പ്: ഹൈ റിച്ച് എംഡിയെ ഇഡി അറസ്റ്റ് ചെയ്തു
Friday, July 5, 2024 2:05 AM IST
കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസില്‍ തൃശൂരിലെ ഹൈ റിച്ച് എംഡി കെ.ഡി. പ്രതാപിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച അന്വേഷണത്തിനും ദിവസങ്ങളോളം നീണ്ട ചോദ്യം ചെയ്യലിനുമൊടുവിലാണ് ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് കലൂരിലെ കോടതിയില്‍ ഹാജരാക്കും.

ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന്‍റെയും ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തിന്‍റെയും പേരില്‍ 1,157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണു കേസ്. കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പാണു ഹൈ റിച്ച് നടത്തിയതെന്ന് ഇഡി വ്യക്തമാക്കി.

55 ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും കെട്ടിടങ്ങളുമുള്‍പ്പെടെ 200 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചിരുന്നു. പ്രതാപന്‍റെ ഭാര്യയും സിഇഒയുമായ ശ്രീന പ്രതാപനെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇവരെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.

പലചരക്കുകള്‍ ഉള്‍പ്പെടെ വില്പന നടത്താന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗില്‍ പങ്കാളികളാക്കാമെന്നു വാഗ്ദാനം ചെയ്താണ് കോടികളുടെ നിക്ഷേപം സമാഹരിച്ച് തട്ടിപ്പു നടത്തിയത്. ഹൈറിച്ച് ഷെയര്‍ടെക് എന്ന ഉപസ്ഥാപനത്തിന്‍റെ പേരില്‍ ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം സ്വീകരിച്ചും തട്ടിപ്പ് നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.