റീൽസ് ചിത്രീകരണം: ജീവനക്കാരെ പിന്തുണച്ച് മന്ത്രി എം.ബി. രാജേഷ്
റീൽസ് ചിത്രീകരണം: ജീവനക്കാരെ  പിന്തുണച്ച് മന്ത്രി എം.ബി. രാജേഷ്
Thursday, July 4, 2024 12:59 AM IST
തിരുവനന്തപുരം: തിരുവല്ല നഗരസഭയിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാരെ പിന്തുണച്ചു തദ്ദേശ മന്ത്രി എം.ബി. രാജേഷ്. അവധിദിനമായ ഞായറാഴ്ച അധിക ജോലിക്കിടയിലാണ് ഇവർ റീൽസ് ചിത്രീകരിച്ചത്.

ഇതിന്‍റെ പേരിൽ ജീവനക്കാർക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കരുതെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. അവശ്യഘട്ടങ്ങളിൽ സേവനസജ്ജരായി ഞായറാഴ്ചകളിൽ പോലും ജോലിക്കെത്തുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു.

കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ഇടപെടാൻ വേണ്ടി ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് റീൽ ചിത്രീകരിച്ചത് എന്നു ലഭിച്ച വിവരങ്ങളിൽ നിന്നു വ്യക്തമായിട്ടുണ്ട്.

ജീവനക്കാരുടെ എല്ലാ സർഗാത്മക സാംസ്കാരിക പ്രവർത്തനങ്ങൾക്കും സർക്കാരിന്‍റെ പൂർണപിന്തുണയുണ്ട്. പക്ഷെ ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സർവീസ് ചട്ടങ്ങൾ ലംഘിക്കാതെയും മാത്രമായിരിക്കണം ഇതെല്ലാം.

പ്രവൃത്തിസമയത്തു ജോലിക്ക് തടസം വരുന്ന രീതിയിൽ ആഘോഷപരിപാടികളൊന്നും ഓഫീസുകളിൽ സംഘടിപ്പിക്കരുതെന്നു സർക്കാർ നേരത്തേ തന്നെ നിഷ്കർഷിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.