കെഎസ്ആര്‍ടിസിയുടെ വരുമാനം കൂടി
Thursday, July 4, 2024 12:59 AM IST
പ്രദീപ് ചാത്തന്നൂർ

ചാത്തന്നൂർ: ബസുകളും സർവീസുകളും കുറഞ്ഞപ്പോൾ കെഎസ്ആര്‍ടിസിക്കു വരുമാന വർധന. പ്രതിദിനം 3500 ബസുകളാണു നിലവിൽ സർവീസ് നടത്തുന്നത്. ദിവസേന ശരാശരി 14 ലക്ഷം കിലോമീറ്റർ ഓടുന്ന ബസുകളിൽനിന്നുള്ള പ്രതിദിന ടിക്കറ്റ് വരുമാനം ശരാശരി ഏഴരക്കോടി രൂപയാണ്.

24,000 ജീവനക്കാരാണ് നിലവിൽ കെഎസ്ആര്‍ടിസിയുടെ ഭാഗമായുള്ളത്. 2015-16 വരെ 36,000 ജീവനക്കാരുണ്ടായിരുന്നു. അക്കാലത്ത് 6500 ബസുകളുണ്ടായിരുന്നതിൽ ആറായിരത്തോളം ബസുകൾ സർവീസ് നടത്തിയിരുന്നപ്പോൾ, പ്രതിദിന ടിക്കറ്റ് വരുമാനം ശരാശരി 4.5 കോടി രൂപയായിരുന്നു. ജീവനക്കാരുടെ എണ്ണവും ബസുകളുടെയും സർവീസുകളുടെയും എണ്ണവും കുറഞ്ഞപ്പോൾ വരുമാന വർധനയുണ്ടായി എന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന്‍റെ വിലയിരുത്തൽ. 2016നുശേഷം രണ്ടുതവണ ടിക്കറ്റ് നിരക്കുവർധനയുണ്ടായി എന്നതു യാഥാർഥ്യമാണ്. എന്നാൽ ഇതിനിടെ പല തവണ ഇന്ധന വിലവർധന ഉണ്ടായി. നിലവിലെ വില അന്നത്തെ ഇന്ധനവിലയുടെ ഏകദേശം ഇരട്ടിയാണ്.

ബസുകളും സർവീസുകളും കുറഞ്ഞപ്പോൾ കെഎസ്ആര്‍ടിസിയുടെ ഇന്ധനച്ചെലവും ഗണ്യമായി കുറഞ്ഞു. ഡീസൽ ഉപയോഗം കുറയ്ക്കാൻ കെ എസ് ആര്‍ടിസി പരമാവധി പരിശ്രമിക്കുന്നുണ്ട്. ഒരു ലിറ്റർ ഡീസലിനു നാലര കിലോമീറ്റർ ദൂരം എന്നതാണു കെഎസ്ആര്‍സിടി മാനേജ്മെന്‍റിന്‍റെ പ്രഖ്യാപിത ലക്ഷ്യം. നിലവിലെ കണക്കിൽ കെഎസ്ആര്‍ടിസിയുടെ പഴഞ്ചൻ ബസുകൾ പോലും ഈ ലക്ഷ്യത്തിലേക്ക് എത്തുകയാണ്.

ഡീസൽ വിലവർധനവിനെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കുവർധന നിസാരമാണെന്നാണ് അധികൃതരുടെ വാദം. പരമാവധി യാത്രക്കാരെ കയറ്റി വരുമാന വർധിപ്പിക്കുക എന്നതാണ് നിലവിൽ പിന്തുടരുന്ന നയം. സ്വകാര്യ ബസ് സർവീസുകളോടു മത്സരിക്കാൻ കഴിയുന്ന ആഡംബര ദീർഘദൂര സർവീസുകളും വരുമാന വർധനയുടെ പ്രധാന സ്രോതസാണ്.

കെഎസ്ആര്‍ടിസി കിലോമീറ്റർ നിരക്കിൽ വാടകയ്ക്ക് എടുത്തിട്ടുള്ള കെ-സ്വിഫ്റ്റ് ബസുകളാണ് 1.10 ലക്ഷം കിലോമീറ്റർ സർവീസ് നടത്തുന്നത്. ഈ ദൂരം സർവീസ് നടത്തുന്നതിനു പ്രതിദിനം 12 ലക്ഷം രൂപയാണ് കെഎസ്ആര്‍ടിസി വാടകയായി നല്കുന്നത്. കെഎസ്ആര്‍ടിസിക്ക് മതിയായ ബസുകൾ അപര്യാപ്തമായതിനാലാണ് കെ-സ്വിഫ്റ്റ് ബസുകൾ വാടകയ്ക്ക് എടുക്കേണ്ടി വന്നതെന്നു മാനേജ്മെന്‍റ് പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.