മുതലപ്പൊഴിയിൽ കോണ്‍ഗ്രസ് പ്രവർത്തകർ കേന്ദ്രമന്ത്രിയെ തടഞ്ഞു; സംഘർഷാവസ്ഥ
മുതലപ്പൊഴിയിൽ കോണ്‍ഗ്രസ് പ്രവർത്തകർ  കേന്ദ്രമന്ത്രിയെ തടഞ്ഞു; സംഘർഷാവസ്ഥ
Friday, July 5, 2024 2:05 AM IST
തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴി സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യനെതിരേ കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. യോഗം കഴിഞ്ഞു പുറത്തേക്കിറങ്ങിയ മന്ത്രിയെ തടയാൻ ശ്രമിച്ചവരെ പോലീസ് ബലം പ്രയോഗിച്ചു നീക്കം ചെയ്തു. ഇതേത്തുടർന്നു സ്ഥലത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം.

മുതലപ്പൊഴിയിൽ വർധിച്ചു വരുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ചർച്ചയ്ക്കെത്തിയതായിരുന്നു കേന്ദ്രമന്ത്രി. മുതലപ്പൊഴിയിൽ അപകടത്തിൽ ഇതിനകം മരണമടഞ്ഞ 73 തൊഴിലാളികളുടെ കുടുംബത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ഇരകളായവർക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചർച്ചയ്ക്കെത്തിയവർ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.

മന്ത്രി വ്യക്തമായ ഉറപ്പു നൽകിയില്ലെന്നു കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു. ചർച്ച പരാജയമായിരുന്നുവെന്നും കേന്ദ്രമന്ത്രിയുടെ സന്ദർശനം പ്രഹസനം ആയിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ചർച്ച കഴിഞ്ഞു മന്ത്രി മടങ്ങാൻ തയാറെടുക്കവേയാണ് ഒരു കൂട്ടം വനിതകൾ ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിനടുത്തേക്ക് എത്താൻ ശ്രമിച്ചത്.

സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം സമരക്കാരെ ചെറുത്തു. തുടർന്നു മന്ത്രി കടന്നു പോകുകയായിരുന്നു. മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ റോഡ് ഉപരോധിച്ചു. വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു റോഡിൽ നിന്നു നീക്കി.

മഹിളാ കോണ്‍ഗ്രസ് നേതാവും അഴൂർ ഗ്രാമപഞ്ചായത്തംഗവുമായ കെ. ഓമനയ്ക്കു പോലീസ് നടപടിയിൽ പരിക്കേറ്റു. ഇവരെ പോലീസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.