കിറ്റ് കമ്മീഷൻ: സുപ്രീംകോടതി നിർദേശവും പാലിച്ചില്ല; റേഷൻകടകൾക്ക് കുടിശിക 50 കോടി
കിറ്റ് കമ്മീഷൻ: സുപ്രീംകോടതി നിർദേശവും പാലിച്ചില്ല;  റേഷൻകടകൾക്ക് കുടിശിക 50 കോടി
Friday, July 5, 2024 12:39 AM IST
തൃശൂർ: സുപ്രീംകോടതി നിർദേശമുണ്ടായിട്ടും കേരളത്തിലെ റേഷൻ വ്യാപാരികൾക്കു നൽകേണ്ട കിറ്റ് കമ്മീഷനിൽ 50 കോടി കുടിശിക. 11 മാസമായി കിറ്റ് കമ്മീഷനും രണ്ടു മാസമായി വേതനവും ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ 14,300 റേഷൻകടകളിൽ മൂവായിരവും അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും നൂറുകണക്കിനു പേർ കടകൾ പൂട്ടാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും വ്യാപാരികൾ പറഞ്ഞു.

2016ൽ ഉണ്ടാക്കിയ വേതന പാക്കേജ് 2024 ആയിട്ടും പുതുക്കിയിട്ടില്ല. മുറിയുടെ വാടകയും സെയിൽസ്മാന്‍റെ ശന്പളവും വർധിച്ചു. 3000 വ്യാപാരികൾ നഷ്ടംസഹിച്ചാണു കച്ചവടം. കടകൾക്കു 300 മുതൽ 500 വരെ ചതുരശ്രയടി സ്ഥലം വേണമെന്ന് ഉദ്യോഗസ്ഥർ നിർബന്ധം പിടിക്കുന്നു. മുന്പ് ചെറിയ മുറികളിലായിരുന്നു വ്യാപാരം.

അന്നത്തേക്കാൾ അരി അലോട്ട്മെന്‍റ് കുറഞ്ഞു. മണ്ണെണ്ണയും പഞ്ചസാരയും നിർത്തി. ഗ്ലാസ് ചുമരുകൾ വേണമെന്നും കംപ്യൂട്ടറൈസേഷൻ നടത്തണമെന്നുമാണു നിബന്ധന. എന്നാൽ, ഇതിനനുസരിച്ച് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും വ്യാപാരികൾ പരാതിപ്പെടുന്നു.

450 കാർഡുകൾ ഉള്ള വ്യാപാരിക്ക് ആകെ ലഭിക്കുക 18,000 രൂപയാണ്. ചതുരശ്രയടിക്കു 30 രൂപ നിരക്കിൽ പ്രതിമാസം 10,000 രൂപ വാടക വരും. നഗരപ്രദേശങ്ങളിൽ ഇരട്ടിയാണു വാടക. സ്റ്റോക്കിൽ ഉണ്ടാകുന്ന ചെറിയ ഏറ്റക്കുറച്ചിലിനുപോലും പിഴ ഈടാക്കുന്നു.

റേഷൻകടകൾ അവശ്യസേവനങ്ങളുടെ പട്ടികയിലായതിനാൽ വ്യാപാരം ഒഴിയുക എളുപ്പമല്ല. ഇതേ കടയിൽ സർക്കാരിനു ബദൽസംവിധാനം ഒരുക്കാൻ കഴിയുമെന്നതിനാൽ കടയൊഴിഞ്ഞു മറ്റു വ്യാപാരം തുടങ്ങാനും കഴിയില്ല.

സർക്കാരിന്‍റെ പുതിയ വിജ്ഞാപനം അനുസരിച്ചു പുതിയ കട തുടങ്ങുന്പോൾ 12 ശതമാനം സംവരണം ആവശ്യമാണ്. കേരളത്തിലെ 14,000 റേഷൻകടകളിൽ 12% സംവരണം പാലിക്കപ്പെടണം. പുതിയ കടകൾക്ക് അനുമതി നൽകിയാലും ഏറ്റെടുക്കാൻ ആളില്ല. ഇതുവരെ സംവരണം പാലിക്കാത്തതിനാൽ ഇനിയുള്ള കടകളിൽ നടപ്പാക്കണമെന്നാണു ഹൈക്കോടതി ഉത്തരവ്.

ഫലത്തിൽ റേഷൻകടകൾ ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകുമെന്നും റേഷൻ വ്യാപാരികൾ പറയുന്നു. കേരളത്തിൽ 40% പേർ മുഴുവനായും 30% സൗകര്യത്തിനനുസരിച്ചും റേഷൻ കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. ഇതു തിരിച്ചറിഞ്ഞു കടകളിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഭക്ഷ്യമന്ത്രി തയാറാകണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.