തദ്ദേശ സ്ഥാപനങ്ങൾ വഴി നടത്തിയത് 23,583 കോടിയുടെ വികസന പ്രവർത്തനങ്ങളെന്നു മന്ത്രി എം.ബി. രാജേഷ്
തദ്ദേശ സ്ഥാപനങ്ങൾ വഴി നടത്തിയത് 23,583 കോടിയുടെ വികസന പ്രവർത്തനങ്ങളെന്നു മന്ത്രി എം.ബി. രാജേഷ്
Wednesday, July 3, 2024 1:50 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷം കൊണ്ട് തദ്ദേശസ്ഥാപനങ്ങൾവഴി നടത്തിയത് 23,583 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണെന്നു മന്ത്രി എം.ബി. രാജേഷ്. നിയമസഭയിൽ ധനാഭ്യർഥനചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ലൈഫ് പദ്ധതി മുഖേന 4,04,529 വീടുകൾ പൂർത്തിയാക്കി. 103346 വീടുകളുടെ നിർമാണം നടക്കുകയാണ്. മാലിന്യ സംസ്കരണ രംഗത്ത് കഴിഞ്ഞ ഒരു വർഷംകൊണ്ട് വലിയ മാറ്റങ്ങളുണ്ടായി.

180 ടണ്‍ മാലിന്യം കന്പ്രസ്ഡ് ബയോഗ്യാസ് ആക്കി മാറ്റാൻ കഴിയുന്ന പ്ലാന്‍റ് ഒന്നരക്കൊല്ലത്തിനുള്ളിൽ കൊച്ചിയിൽ യാഥാർഥ്യമാകും. ഇതിന്‍റെ നിർമാണം ഉടൻ ആരംഭിക്കും. കഴിഞ്ഞ മാർച്ചിൽ 47 ശതമാനമായിരുന്ന വാതിൽപ്പടി മാലിന്യ ശേഖരണം നലിവിൽ 87 ശതമാനമായി ഉയർന്നു.

യൂസർഫീ കളക്ഷൻ 34 ൽ നിന്ന് 68 ശതമാനമായി വർധിച്ചു. ക്ലീൻ കേരള കന്പനി വഴിയുള്ള മാലിന്യ ശേഖരണം 47,548 ടണ്‍ ആയി വർധിച്ചു. 5380 ടണ്‍ മാലിന്യം സ്വകാര്യ ഏജൻസികൾ വഴി ശേഖരിക്കുന്നു. ഈ രംഗത്ത് ഇനിയും വലിയ മാറ്റമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാരിൽനിന്നു സംസ്ഥാനത്തിനു കിട്ടാനുള്ള വിഹിതങ്ങളെക്കുറിച്ചു പറയുന്പോൾ പ്രതിപക്ഷ നേതാവിനും അംഗങ്ങൾക്കും കേന്ദ്രധനമന്ത്രിയുടെ ഭാഷയാണ്. കേന്ദ്ര ധനക്കമ്മീഷൻ തദ്ദേശ സ്ഥാപനങ്ങൾക്കുമാത്രം 1237.75 കോടി നൽകാനുണ്ട്.

24 നഗരസഭകൾക്കു ധനക്കമ്മീ ഷൻ ഗ്രാന്‍റിൽനിന്നു ചില്ലിക്കാശ് കേന്ദ്രം നൽകിയിട്ടില്ല. അതിൽ 15 നഗരസഭകളും യുഡിഎഫ് ഭരിക്കുന്നവയാണ്. പക്ഷേ, അവർക്ക് ഒരു പരാതിയുമില്ല. പ്രതിപക്ഷത്തിനു രാഷ്‌ട്രീയാന്ധത ബാധിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.