തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് അങ്ങനെയാണ്
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് അങ്ങനെയാണ്
Wednesday, July 3, 2024 1:50 AM IST
സാബു ജോണ്‍

തിരുവനന്തപുരം: കേരളത്തിലെ സിപിഎമ്മുകാർ എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കാറില്ലെന്നാണ് ഐ.ബി. സതീഷ് പറയുന്നത്. കാരണം അതു ചെയ്യരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അവരെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്.

അങ്ങനെയുള്ള മുഖ്യമന്ത്രിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കു ചുട്ട മറുപടി നൽകാൻ സിപിഎമ്മുകാർക്കറിയാത്തതു കൊണ്ടല്ല. “ഞങ്ങൾക്കു നിങ്ങളാകാൻ താത്പര്യമില്ലാത്തതു കൊണ്ടു മാത്രമാണത്” എന്നു സതീഷ് പറയുന്പോൾ അതു വിശ്വസിക്കാം. പിന്നാലെ പ്രസംഗിച്ച അൻവർ സാദത്ത് സതീഷിനു കൈയോടെ മറുപടി കൊടുത്തു.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് അന്നത്തെ പ്രതിപക്ഷനേതാവായ വി.എസ്. അച്യുതാനന്ദൻ ഉമ്മൻ ചാണ്ടിയേക്കുറിച്ചു പറഞ്ഞ ചില കാര്യങ്ങളുണ്ട്. അതു സഭാരേഖകളിലുണ്ട്. വായിച്ചാൽ മതി.

സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പു പരാജയത്തിന്‍റെ താത്വികാവലോകനവും സതീഷ് നടത്തി. കേന്ദ്ര സർക്കാർ കേരളത്തെ സാന്പത്തികമായി ഞെരുക്കിയപ്പോൾ അതിനെതിരേ ജനങ്ങളെ സമരസജ്ജരാക്കാൻ സാധിച്ചില്ല. അതാണു തെരഞ്ഞെടുപ്പു പരാജയത്തിനു കാരണമായത്. രണ്ടാം പിണറായി സർക്കാരിനെ മോശക്കാരായി ചിത്രീകരിക്കാൻ വലിയൊരു ആസൂത്രണം നടക്കുന്നുണ്ട്. അതിനു പിന്നിലുള്ളതാകട്ടെ ഒരു കൂട്ടം മാധ്യമങ്ങളും.

ഞങ്ങളറിയുന്ന ഞങ്ങളുടെ മുഖ്യമന്ത്രി തലശേരി റെയിൽവേ സ്റ്റേഷനിലിറങ്ങി തൊഴിലാളികളോടു കുശലം പറഞ്ഞു നടന്നു നീങ്ങുന്നയാളാണ്. അങ്ങനെയുള്ളയാൾക്കെതിരേ പൊതുബോധം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നാണു സതീഷിന്‍റെ വാദം. പാർട്ടി കമ്മിറ്റികളിൽ നടക്കുന്ന ചർച്ചകളെക്കുറിച്ചും മാധ്യമങ്ങൾ പറഞ്ഞു പരത്തുന്നതു പച്ചക്കള്ളമാണത്രെ.

തദ്ദേശസ്ഥാപനങ്ങളിൽ ഒന്നും നടക്കുന്നില്ലെന്നാണു പ്രതിപക്ഷത്തിന്‍റെ പൊതുവേയുള്ള ആരോപണം. ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ മാത്രമാണ് ഇപ്പോൾ ജനം തദ്ദേശസ്ഥാപനങ്ങളിൽ പോകുന്നതെന്ന് എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു. പഞ്ചായത്തുകൾക്കുള്ള വികസന ഫണ്ട് വെട്ടിക്കുറച്ചെന്നു പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ വിമർശിച്ചു.

കേരളത്തിൽ അധികാരവികേന്ദ്രീകരണത്തിന്‍റെ പിതൃത്വം ഇ.കെ. നായനാർക്കു കൊടുത്തു കൊണ്ടായിരുന്നു പി. ബാലചന്ദ്രന്‍റെ പ്രസംഗം. 1991ലെ ജില്ലാ കൗണ്‍സിൽ ആയിരുന്നു യഥാർഥ അധികാരവികേന്ദ്രീകരണത്തിലേക്കുള്ള ആദ്യ ചുവടുവയ്പെന്നായിരുന്നു ബാലചന്ദ്രന്‍റെ വാദം.

രാജീവ് ഗാന്ധിയിൽ തുടങ്ങി നരസിംഹറാവുവിന്‍റെ കാലത്ത് എത്തി കേരളത്തിൽ പഞ്ചായത്ത് രാജ്, നഗരപാലികാ നിയമം പാസാക്കി ആദ്യ തെരഞ്ഞെടുപ്പ് നടത്തി അധികാരക്കൈമാറ്റം നടത്തുന്നതു വരെയുള്ള കോണ്‍ഗ്രസ് പങ്ക് എടുത്തുകാട്ടി അൻവർ സാദത്ത് അധികാരവികേന്ദ്രീകരണത്തിന്‍റെ പിതൃത്വം കോണ്‍ഗ്രസിനു മടക്കിക്കൊടുത്തു.

ശബ്ദരേഖ കൊണ്ടുവന്ന് മദ്യനയത്തിൽ അഴിമതി ആരോപിക്കാനുള്ള പ്രതിപക്ഷ നീക്കം ചീറ്റിപ്പോയെന്നു ടി.ഐ. മധുസൂദനൻ പറഞ്ഞു. മാസംതോറും മദ്യനയം പ്രഖ്യാപിച്ച് എങ്ങനെ പണമുണ്ടാക്കാമെന്നു കാട്ടിത്തന്നവരാണ് ഇപ്പോൾ പ്രതിപക്ഷത്ത് ഇരിക്കുന്നതെന്നും മധുസൂദനൻ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ ലഹരി ഉപയോഗം വ്യാപിക്കുന്നതിന്‍റെ ആശങ്ക പങ്കുവയ്ക്കുകയായിരുന്നു കെ.കെ. രമയും യു. പ്രതിഭയും.

കെട്ടിടനികുതിയും പെർമിറ്റ് ഫീസുമൊക്കെ വർധിപ്പിച്ചതിന്‍റെ പഴിയത്രയും സംസ്ഥാന സർക്കാരിനു കിട്ടിയപ്പോൾ അതിന്‍റെ നേട്ടം പഞ്ചായത്തുകൾക്കാണു ലഭിച്ചതെന്നു മാത്യു ടി. തോമസ് ചൂണ്ടിക്കാട്ടി.

തദ്ദേശസ്ഥാപനങ്ങളിൽ ഒന്നും നടക്കുന്നില്ലെന്നു കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവിനോടുള്ള അനിഷ്ടം തദ്ദേശമന്ത്രി എം.ബി. രാജേഷ് മറച്ചുവച്ചില്ല. കേന്ദ്രസർക്കാർ സംസ്ഥാനത്തിനു നിയമപരമായി നൽകേണ്ട ഫണ്ടുകൾ പോലും നൽകാത്തപ്പോഴും അതൊന്നും കാണാൻ കണ്ണില്ലാത്ത ധൃതരാഷ്ട്രരെ പോലെയാണു പ്രതിപക്ഷ നേതാവ് എന്നു മന്ത്രി കുറ്റപ്പെടുത്തി. പരിമിതികൾക്കിടയിലും കൈവരിച്ച നേട്ടങ്ങളുടെ നീണ്ട പട്ടിക നിരത്തിയാണ് മന്ത്രി വിമർശനങ്ങളെ പ്രതിരോധിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.