കൈക്കൂലി കേസ്: തൊടുപുഴ നഗരസഭാ ചെയർമാൻ അവധിയിൽ; പ്രതിഷേധം ശക്തം
കൈക്കൂലി കേസ്: തൊടുപുഴ നഗരസഭാ ചെയർമാൻ അവധിയിൽ; പ്രതിഷേധം ശക്തം
Wednesday, July 3, 2024 1:50 AM IST
തൊടുപുഴ: സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള കൈക്കൂലി ക്കേസിൽ പ്രതിചേർക്കപ്പെട്ട നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അവധിയിൽ പ്രവേശിച്ചു.

തിങ്കളാഴ്ച വൈകുന്നേരം ചേർന്ന നഗരസഭാ പാർലമെന്‍ററി പാർട്ടി യോഗത്തിൽ ചെയർമാൻ രാജി സന്നദ്ധത അറിയിച്ചെന്നും അദ്ദേഹം ഇന്നലെ രാജിവയ്ക്കുമെന്നുമായിരുന്നു സിപിഎം നേതൃത്വം വ്യക്തമാക്കിയിരുന്നത്. എന്നാൽ രാജിനിർദേശം തള്ളിയ അദ്ദേഹം ഇന്നലെ നഗരസഭാ സെക്രട്ടറിക്ക് 15 ദിവസത്തെ അവധി അപേക്ഷ നൽകുകയായിരുന്നു.

എൽഡിഎഫ് നേതാക്കളെ പോലും അറിയിക്കാതെയാണ് ചെയർമാൻ അവധിയിൽ പ്രവേശിച്ചത്. വൈസ് ചെയർപേഴ്സണ്‍ പ്രഫ. ജെസി ആന്‍റണിക്ക് താത്കാലിക ചുമതലയും കൈമാറി.

ചെയർമാന്‍റെ കത്തുമായി ചുമതലയേറ്റെടുക്കാൻ വൈസ് ചെയർപേഴ്സണ്‍ നഗരസഭയിൽ എത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. കൈക്കൂലിക്കേസിൽ വിജിലൻസ് നൽകിയ നോട്ടീസ് പ്രകാരം ചെയർമാൻ ഇന്നലെ ഹാജരാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ രോഗബാധിതനാണെന്നും അതിനാൽ ഒരാഴ്ചത്തെ സാവകാശം വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ മുഖേന കത്തു നൽകുകയായിരുന്നു. അതേസമയം ഒരാഴ്ച കഴിഞ്ഞ് അദ്ദേഹത്തിന് വീണ്ടും നോട്ടീസ് നൽകി വിളിപ്പിക്കുമെന്ന് വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു.

ഇതിനിടെ നഗരസഭയിലെ കൈക്കൂലിക്കേസിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ചെയർമാൻ അഡ്വ. ടോം പൂച്ചാലിൽ മുഖാന്തിരം ഹൈക്കോടതിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ വാദം കേൾക്കുന്നത് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ബെച്ചുകുര്യൻ ഒരാഴ്ചത്തേക്ക് മാറ്റിവച്ചു.

ഇതിനിടെ നഗരസഭാ ചെയർമാന്‍റെ രാജി ആവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും സമരം ശക്തമാക്കുകയാണ്. കൈക്കൂലി ക്കേസിൽ പിടിയിലായ നഗരസഭാ എഇ സി.ടി. അജി, ഇടനിലക്കാരൻ റോഷൻ എന്നിവർ മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.