എകെജി സെന്‍റർ ആക്രമണം ; രണ്ടാംപ്രതിയായ യൂത്ത് കോൺ. നേതാവ് അറസ്റ്റിൽ
എകെജി സെന്‍റർ ആക്രമണം ; രണ്ടാംപ്രതിയായ യൂത്ത് കോൺ. നേതാവ് അറസ്റ്റിൽ
Wednesday, July 3, 2024 1:50 AM IST
തിരുവനന്തപുരം: എകെജി സെന്‍ററിനുനേരേ സ്ഫോടക വസ്തു എറിഞ്ഞ കേസിലെ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു.

കഴക്കൂട്ടം സ്വദേശിയായ സുഹൈൽ ഷാജഹാനെയാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിലായിരുന്ന ഇയാൾക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞദിവസം ഡൽഹി വിമാനത്താവളത്തിലെത്തിയ ഇയാളെ ലുക്കൗട്ട് നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയും തിരുവനന്തപുരം ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ഡൽഹിയിലെത്തി സുഹൈലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും.

ഇയാളാണ് എകെജി സെന്‍റർ ആക്രമണ പദ്ധതിയുടെ മുഖ്യ സൂത്രധാരനെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തേ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ജിതിനെയും നവ്യയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് സുഹൈലിന്‍റെ പങ്ക് വ്യക്തമായതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. 2022 ജൂലൈ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.