കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷം; പ്രിൻസിപ്പലിനെതിരേ കൊലവിളിയുമായി എസ്എഫ്ഐ
കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷം; പ്രിൻസിപ്പലിനെതിരേ കൊലവിളിയുമായി എസ്എഫ്ഐ
Wednesday, July 3, 2024 1:50 AM IST
കൊയിലാണ്ടി: കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഇന്നലെ കോളജിലേക്കു നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കറിനെതിരേ കൊലവിളി.

എസ്എഫ്ഐ നേതാവിനെ ആക്രമിച്ച പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ മാർച്ചിൽ എസ്എഫ്ഐ ഏരിയ സെക്രട്ടറി നവതേജാണു ഭീഷണി മുഴക്കിയത്. “എസ്എഫ്ഐ നേതാവിനെ മർദിച്ച അധ്യാപകൻ ഇനി രണ്ടു കാലിൽ കോളജിൽ കയറില്ല.

അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ചെയ്യാനുള്ള കഴിവ് എസ്എഫ്ഐക്കുണ്ട്. ഈ അധ്യാപകനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്എഫ്ഐക്ക് അറിയാം. പ്രിൻസിപ്പലിനെ അടിച്ച് ആശുപത്രിയിൽ ആക്കാൻ തീരുമാനിച്ചിട്ടില്ല. അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ അതും ചെയ്തേനെ” എന്നുമായിരുന്നു നവതേജിന്‍റെ വാക്കുകൾ.

എസ്എഫ്ഐ മാർച്ചിനെ നേരിടാൻ വൻ പോലീസ് സന്നാഹം കോളജ് പരിസരത്ത് ഉണ്ടായിരുന്നു. ബാരിക്കേഡ് മറികടന്ന് കാന്പസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചവരെ പോലീസ് തടഞ്ഞു.

ബലം പ്രയോഗിച്ച പ്രവർത്തകരെ പോലീസ് പിടിച്ചുമാറ്റി. ബാരിക്കേഡ് മറികടന്ന് ഉള്ളിൽ കയറിയ പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ജാൻവി സത്യൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

അക്രമ സംഭവങ്ങൾ അരങ്ങേറിയയതിനെ തുടർന്ന് കോളജ് അടച്ചിട്ടിരിക്കുകയാണ്. ഹെൽപ് ഡെസ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചത്.

പ്രിൻസിപ്പലിനെയും അധ്യാപകനെയുമാണ് തിങ്കളാഴ്ച ഒരു സംഘം എസ്എഫ്ഐക്കാർ മർദിച്ചത്. സംഭവം വിവാദമായതിനിടെ എസ്എഫ്ഐ ഏരിയാ പ്രസിഡന്‍റ് ബി.ആർ. അഭിനവിനെ പ്രിൻസിപ്പൽ മർദിച്ചതായും എസ്എഫ്ഐ ആരോപിച്ചു.

പ്രിൻസിപ്പലിന്‍റെ മർദനത്തിൽ കർണപുടം തകർന്നുവെന്നാണ് അഭിനവിന്‍റെ പരാതി. എസ്എഫ്ഐക്കാർക്കും പ്രിൻസിപ്പലിനുമെതിരേ കൊയിലാണ്ടി പോലീസ് കേസ് എടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.