ഭൂസംരക്ഷണ സേന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ
ഭൂസംരക്ഷണ സേന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ
Wednesday, July 3, 2024 12:34 AM IST
കൊച്ചി: മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ഭൂസംരക്ഷണ സേന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. എന്ത് അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് അറിയിക്കണമെന്നു ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരാണു നടപടി നേരിട്ടത്. മൂന്നാര്‍ കേസുകള്‍ പരിഗണിക്കവേ അമിക്വസ് ക്യൂറി അഡ്വ. ഹരീഷ് വാസുദേവനാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് സ്ഥലംമാറ്റ ഉത്തരവ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. സ്ഥലം മാറ്റാനുണ്ടായ സാഹചര്യം അറിയിക്കാനും കോടതി ഉത്തരവിട്ടു.

പള്ളിവാസലില്‍ നിര്‍മാണം നടക്കുന്ന വര്‍ഗീസ് കുര്യന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിന് എന്‍ഒസി നല്‍കിയത് സംബന്ധിച്ചും കോടതി റിപ്പോര്‍ട്ട് തേടി. ജില്ലാ ലീഗല്‍ ഓഫിസര്‍ എന്‍ഒസി നല്‍കരുതെന്ന് അറിയിച്ചിട്ടും ജില്ലാ കളക്ടറെ മറികടന്ന് ഡെപ്യൂട്ടി കളക്ടര്‍ എന്‍ഒസി നല്‍കിയതൈങ്ങനെയാണെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മൂന്നാറിലെ ഭൂമിയുടെ ഡിജിറ്റല്‍ സര്‍വേ നടത്തുമ്പോള്‍ യഥാര്‍ഥ പട്ടയമാണോയെന്നു പരിശോധിച്ചതിനു ശേഷമാകണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. വ്യാജ പട്ടയവും മൂന്നാറിലെ ഭൂമിപ്രശ്‌നവും സംബന്ധിച്ചു നടപടി സ്വീകരിക്കാന്‍ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കുന്ന കാര്യത്തില്‍ നാളെ തീരുമാനമറിയിക്കാനാണു കോടതി ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.