ലഹരിക്കെതിരേ നടപടി കടുപ്പിക്കുന്പോഴും ഡ്രൈവർമാരില്ലാതെ എക്സൈസ് വകുപ്പ്
ലഹരിക്കെതിരേ നടപടി കടുപ്പിക്കുന്പോഴും ഡ്രൈവർമാരില്ലാതെ എക്സൈസ് വകുപ്പ്
Wednesday, July 3, 2024 12:34 AM IST
നിശാന്ത് ഘോഷ്

കണ്ണൂർ: മയക്കുമരുന്ന്-ലഹരി സംഘങ്ങൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി അവകാശപ്പെടുന്പോഴും ആവശ്യത്തിനു ഡ്രൈവർമാരില്ലാതെ എക്സൈസ് വകുപ്പ് പ്രതിസന്ധിയിൽ. പലയിടത്തും ഡ്രൈവർമാരുടെ അഭാവത്തിൽ ഡ്രൈവിംഗ് അറിയാവുന്ന എക്സൈസ് ഉദ്യോഗസ്ഥർതന്നെയാണു വാഹനം ഓടിക്കുന്നത്.

ഇതു ജോലിയുടെ കാര്യക്ഷമതയെ ബാധിക്കുന്നുണ്ട്. ഋഷിരാജ് സിംഗ് എക്സൈസ് കമ്മീഷണർ ആയിരുന്നപ്പോൾ വകുപ്പിന്‍റെ കാര്യക്ഷമത വർധിപ്പിക്കാനും ജീവനക്കാരുടെ ക്ഷേമവും ലക്ഷ്യമിട്ട് ഒരു വാഹനത്തിനു രണ്ടു ഡ്രൈവർമാർ എന്ന അനുപാതം വേണമെന്ന് സർക്കാരിനു ശിപാർശ നൽകിയിരുന്നുവെങ്കിലും നടപ്പായിട്ടില്ല.

ഇതര സംസ്ഥാനങ്ങളിൽനിന്നു ലഹരിവസ്തുക്കൾ കടത്തിക്കൊണ്ടു വരുന്നവരെ പിടികൂടാനും ചെക്ക് പോസ്റ്റുകൾക്ക് പുറമേ ഗ്രാമങ്ങളിലും ഇടറോഡുകളിലുമടക്കം ‌എക്സൈസ് പരിശോധന ശക്തമാക്കുന്നതിനുമായി കേരള എക്സൈസ് മൊബൈൽ ഇന്‍റർവെൻഷൻ യൂണിറ്റുകൾ (കെമു) ആവിഷ്കരിച്ചിരുന്നു. എന്നാൽ ആവശ്യത്തിനു ഡ്രൈവർമാരില്ലാത്തത് പദ്ധതിയെ ബാധിക്കുന്നുണ്ട്. അന്തർസംസ്ഥാന അതിർത്തികൾ പങ്കിടുന്ന നാലു ജില്ലകളിലാണു പരീക്ഷണാടിസ്ഥാനത്തിൽ കെമു നടപ്പാക്കിയത്.

24 മണിക്കൂറും പ്രവർത്തിക്കേണ്ടതുകൊണ്ട് എട്ടു മണിക്കൂർ ജോലിസമയം കണക്കാക്കി മൂന്നു ഡ്രൈവർമാർ വേണമെന്നായിരുന്നു നിർദേശം. 24 മണിക്കൂറും ജാഗ്രതയോടെ പ്രവർത്തിക്കേണ്ട പട്രോൾ, സ്ട്രൈക്കിംഗ് ഫോഴ്സ് എന്നിവയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇതിനായി 14 ജില്ലകളിലും വാഹനം നൽകിയിട്ടുണ്ടെങ്കിലും ഡ്രൈവർ തസ്തിക അനുവദിച്ചിട്ടില്ലെന്നതാണ് വിരോധാഭാസം. പ്രധാനപ്പെട്ട മറ്റൊരു വിഭാഗമായ ഇന്‍റലിജന്‍റ്സ് ബ്യൂറോ, തന്ത്രപ്രധാനമായ പല ചെക്ക് പോസ്റ്റുകളിലും ഡ്രൈവർ തസ്തികകൾ അനുവദിച്ചിട്ടില്ല.

റാങ്ക് ലിസ്റ്റിന് ഒരു വയസ്, നിയമനം ഇഴയുന്നു

കേരള പബ്ലിക് സർവീസ് കമ്മീഷൻ എക്സൈസ് ഡ്രൈവർ തസ്തികയിലേക്കു നിയമനം നടത്താൻ പരീക്ഷയും റോഡ് ടെസ്റ്റും നടത്തി ഒരു വർഷം മുന്പ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും നിയമനത്തിന് ഒച്ചിന്‍റെ വേഗമാണ്. ചില ജില്ലകളിൽ സർവീസിൽനിന്നു വിരമിച്ചവരുടെ ഒഴിവിലേക്ക് ഒന്നോ രണ്ടോ നിയമനം ന‌ടന്നതല്ലാതെ കാര്യമായ നിയമനങ്ങൾ നടന്നിട്ടില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. പതിനാലു ജില്ലകളിലേക്കുമായി ചരിത്രത്തിലെ ഏറ്റവും ചെറിയ റാങ്ക് ലിസ്റ്റാണു പ്രസിദ്ധീകരിച്ചതെന്ന പ്രത്യേകതയും ഈ പട്ടികയ്ക്കുണ്ട്.

സാധാരണ ശരാശരി 200 പേരെ ഉൾപ്പെടുത്തിയാണ് ജില്ലാ അടിസ്ഥാനത്തിൽ അന്തിമ പട്ടിക തയാറാക്കുന്നത്. എന്നാൽ ഇക്കുറി ഓരോ ജില്ലയിലും പത്തു പേരെ മാത്രമാണു പട്ടികയിൽ ഉൾപ്പെടുത്തിയത്. നിയമനം കാത്തു കഴിയുന്ന പലരും ഇനി പിഎസ്‌സി പരീക്ഷയെഴുതാൻ കഴിയാത്ത വിധം പ്രായപരിധി കഴിഞ്ഞവരുമാണ്. നിയമനങ്ങൾ നടക്കാതെ റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞാൽ സർക്കാർ ജോലി എന്ന ഇവരുടെ സ്വപ്നം പൊലിയും.

എക്സൈസ് വകുപ്പിന്‍റെ വാഹനം ഓടിക്കാൻ ചുരുങ്ങിയത് മൂന്നു വർഷമായുള്ള ഹെവി ലൈസൻസ് അനുഭവജ്ഞാനം, റോഡ് ടെസ്റ്റ് എന്നിവ പാസാകണം. എന്നാൽ ഡ്രൈവർമാരില്ലാത്തതിനാൽ ഈ മാനദണ്ഡങ്ങൾ മറികടന്ന് ഫോർ വീൽ ലൈസൻസുള്ളവർ വാഹനം ഓടിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇക്കാര്യം വകുപ്പ് മന്ത്രിയെ അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. നിയമന നിരോധനമില്ലെന്ന് പറയുന്പോഴും സർക്കാർ അപ്രഖ്യാപിത നിയമന നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.