ജീവനു ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലണം: റോജി എം. ജോണ്‍
ജീവനു ഭീഷണിയാകുന്ന  വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലണം: റോജി എം. ജോണ്‍
Tuesday, July 2, 2024 6:23 AM IST
തിരുവനന്തപുരം: നാട്ടിലിറങ്ങി ജനങ്ങളുടെ ജീവനു ഭീഷണി സൃഷ്ടിക്കുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലണമെന്നു റോജി എം. ജോണ്‍. വനംവകുപ്പിന്‍റെ ധനാഭ്യർഥനാചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്‍റെ ജീവനു ഭീഷണിയാകുന്ന കാട്ടുമൃഗങ്ങളെ കൊല്ലണമെന്നാണു പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രഫ. മാധവ് ഗാഡ്ഗിൽ പറഞ്ഞിട്ടുള്ളത്. നമ്മുടെ ആവാസവ്യവസ്ഥയ്ക്കു താങ്ങാവുന്നതിലധികം മൃഗങ്ങൾ കാട്ടിലുണ്ടാകുന്പോൾ അതു നാട്ടിലിറങ്ങും. അപ്പോൾ അവയുടെ എണ്ണം നിയന്ത്രിക്കാൻ നടപടി ആവശ്യമാണ്.

പാശ്ചാത്യരാജ്യങ്ങളിൽ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ വ്യവസ്ഥയുണ്ട്. ഓസ്ട്രേലിയയുടെ ദേശീയമൃഗമായ കംഗാരുവിന്‍റെ എണ്ണം പെരുകുന്പോൾ പോലും നിയന്ത്രിക്കാറുണ്ട്.

വന്യമൃഗആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരത്തുക കേന്ദ്ര സർക്കാർ നൽകുന്നതാണെന്ന് സംസ്ഥാനവും സംസ്ഥാനം നൽകുന്നതാണെന്ന് കേന്ദ്രവും പറയുന്നു. വിവരാവകാശനിയമ പ്രകാരം ലഭിച്ച മറുപടിയിൽ നഷ്ടപരിഹാര തുകയിൽ കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവും വീതമാണു നൽകുന്നതെന്നു പറയുന്നു.

കേന്ദ്ര സർക്കാർ 10 ലക്ഷം രൂപയാണു നൽകുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഒരാൾക്കു ലഭിക്കുന്നത് 10 ലക്ഷം രൂപ മാത്രമാണ്. സംസ്ഥാനത്തിന്‍റെ വിഹിതം കൂടി ഉൾപ്പെടുത്തിയാൽ 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടതാണ്. കർണാടകത്തിൽ 15 ലക്ഷം രൂപയാണു നഷ്ടപരിഹാരമായി നൽകുന്നതെന്ന് റോജി എം. ജോണ്‍ ചൂണ്ടിക്കാട്ടി.

വനം കണ്‍കറന്‍റ് ലിസ്റ്റിൽ പെടുന്ന വിഷയമായതിനാൽ വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനായി നിയമനിർമാണം നടത്തുന്ന കാര്യം കേരളം പരിശോധിക്കണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.