സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുൻനേതാവ്
Wednesday, October 23, 2024 3:24 AM IST
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വിട്ട എ.കെ. ഷാനിബ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തേയും കോണ്‍ഗ്രസ് രാഷ്ട്രീയത്തേയും തോൽപ്പിക്കുമെന്നും ഷാനിബ് പറഞ്ഞു. നേതൃത്വം ഇടപെട്ടാലും നാമനിർദേശപത്രിക പിൻവലിക്കില്ല.

വി.ഡി. സതീശനെതിരേയും ഷാഫി പറന്പിനെതിരേയും രൂക്ഷവിമർശനം ഉന്നയിച്ച കെ.എ. ഷാനിബ് പാർട്ടി പ്രവർത്തകരുടെ വാക്ക് സതീശൻ കേൾക്കുന്നില്ലെന്നും മുഖ്യമന്ത്രിയാകാൻ സതീശൻ എല്ലാവരെയും ചവിട്ടിമെതിക്കുന്നെന്നും ആരോപിച്ചു. ഉപതെരഞ്ഞെടുപ്പ് സ്പെഷലിസ്റ്റായ സതീശൻ പാലക്കാട് പരാജയപ്പെടും.

കോണ്‍ഗ്രസിനു വേണ്ടി ജീവിതം ഹോമിച്ച നിരവധി നേതാക്കളും പ്രവർത്തകരും പാർട്ടിയിലുണ്ടെങ്കിലും വി.ഡി. സതീശനും ഷാഫി പറന്പിലും അവഗണിക്കുകയാണ്. തന്നെപ്പോലെ കുറെ പുഴുക്കളും പ്രാണികളും കോണ്‍ഗ്രസിൽ ഇപ്പോഴുണ്ട്്. അവർക്കുവേണ്ടിയാണ് താൻ സംസാരിക്കുന്നതെന്നും ഇനിയും പലരും കോണ്‍ഗ്രസ് വിടുമെന്നും ഷാനിബ് വ്യക്തമാക്കി. വി.ഡി. സതീശന് പ്രാദേശിക നേതാക്കളുമായി ഒരു ബന്ധവുമില്ല.


ഇ. ശ്രീധരന് ബിജെപിയുടെ മാത്രമല്ല പാലക്കാട്ടെ ചില വിദ്യാസന്പന്നരുടെയും വോട്ടും കിട്ടി. അത്തരം വിഭാഗത്തെ ചേർത്തുനിർത്താൻ കഴിയുന്ന ഒരാളാണ് ശശി തരൂർ. പക്ഷേ, ശശി തരൂരിനെ ഉൗതിവീർപ്പിച്ച ബലൂണായിട്ടാണ് വി.ഡി. സതീശൻ വിശേഷിപ്പിച്ചതെന്നു ഷാനിബ് പറഞ്ഞു.