മംഗലംപാലത്ത് പഞ്ചായത്ത് കെട്ടിടം അന്യാധീനപ്പെടുത്താനുള്ള നീക്കം തടഞ്ഞു
Wednesday, October 23, 2024 3:24 AM IST
വടക്കഞ്ചേരി: ദേശീയപാത മംഗലംപാലത്ത് പഞ്ചായത്ത് കെട്ടിടം അന്യാധീനപ്പെടുത്താനുള്ള നീക്കം തടഞ്ഞ് പഞ്ചായത്ത് അധികൃതർ. കെട്ടിടം ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്താണെന്ന് വരുത്തിതീർത്ത് മാസം ഒന്നര ലക്ഷത്തോളം രൂപ പഞ്ചായത്തിന് വാടക ഇനത്തിൽ ലഭിക്കുന്ന കെട്ടിടം ദേശീയപാത അഥോറിറ്റിയെ സ്വാധീനിച്ച് പൊളിച്ചുനീക്കാനുള്ള ശ്രമമാണ് തടഞ്ഞതെന്ന് സ്ഥലത്തെത്തി നടപടികൾക്ക് നേതൃത്വം നൽകിയ പഞ്ചായത്ത് പ്രസിഡന്‍റ് ലിസി സുരേഷ് പറഞ്ഞു.

ദേശീയപാതയുടെ സ്ഥലം കൈയേറിയുള്ള സ്ഥലത്താണ് കെട്ടിടം നിൽക്കുന്നത് എന്ന് വന്നാൽ നാഷണൽ ഹൈവേ അഥോറിറ്റിക്ക് പഞ്ചായത്ത് കെട്ടിടം പൊളിച്ചു നീക്കാനാകും. ഇതുവഴി ഈ കെട്ടിടത്തിന് പിറകിലുള്ള കെട്ടിടങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും പാതയിലേക്കുള്ള കാഴ്ച കിട്ടും. ഇതിനായി ദേശീയപാത അഥോറിറ്റിയെ സ്വാധീനിച്ചെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.


സ്ഥലം സംബന്ധിച്ചുള്ള അവ്യക്തതകൾ പരിശോധിക്കാൻ പോലീസ് സംരക്ഷണത്തിലാണ് ജില്ലാ സർവെയറുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്ക് സ്ഥലം അളക്കൽ നടന്നത്. പഞ്ചായത്ത് കെട്ടിടം ദേശീയപാതയുടെ സ്ഥലത്താണ് നിൽക്കുന്നത് എന്ന് വരുത്തിതീർക്കാൻ സർവേകല്ല് കെട്ടിടത്തിനു പിറകിലേക്ക് മാറ്റി സ്ഥാപിച്ചതായും പഞ്ചായത്ത് മെംബർ വർഗീസ്കുട്ടി ആരോപിച്ചു.പഞ്ചായത്ത് മുൻ പ്രസിഡന്‍റ് കെ. കുമാരനും മറ്റു മെംബർമാരും സ്ഥലത്തെത്തിയിരുന്നു.