വാതകശ്മശാനം ഉടൻ തുറക്കണമെന്ന ആവശ്യം ശക്തം
Wednesday, October 23, 2024 3:24 AM IST
ചിറ്റൂർ: പുഴപ്പാലത്തുള്ള ചിറ്റൂർ-തത്തമംഗലം നഗരസഭ വാതകശ്മശാനം തകരാറിലായ ശേഷം പുനർനിർമാണം നീളുന്നതിൽ നാട്ടുകാർ ദുരിതത്തിൽ. നഗരസഭാപ്രദേശത്തെ 29 വാർഡുകളിൽ നിന്നുമുള്ള മൃതദേഹസംസ്ക്കാരചടങ്ങ് ചുരുങ്ങിയ ചെലവിൽ പുഴപ്പാലത്ത് സാധ്യമായി രുന്നു. രണ്ടാഴ്ചയോളമായി ശ്മശാനം അടഞ്ഞുകിടപ്പാണ്.

ഫർണസിൽ വാതകചോർച്ച ഉണ്ടായി സംസ്ക്കാരചടങ്ങിനെത്തിയ അഞ്ചുപേർക്ക് തീപ്പൊള്ളലേറ്റ സംഭവം നടന്നിരുന്നു. ഇതിനെ തുടർന്ന് കൗൺസിലർമാർ ശ്മശാനം ശരിയാക്കുന്നതുവരെ അടച്ചിടാൻ ആവശ്യപ്പെട്ടിരുന്നു. യുദ്ധകാലടിസ്ഥാനത്തിൽ പുനർനിർമാണം നടത്തി പൊതുജനത്തിന് ഉപയോഗപ്രദമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.


2010ലാണ് വാതക ശ്മശാനം സ്ഥാപിതമായത്. കാലപ്പഴക്കം കാരണം യന്ത്രഭാഗങ്ങൾ ദുർബലമായതാണ് വാതകം ചോർന്ന് തീപിടിത്തമുണ്ടാവാൻ കാരണമായത്. ഇനി പുതിയ മെഷീൻ എത്തിച്ചാലേ ശ്മശാനം ഉപയോഗിക്കാനാവൂ എന്നാണ് നഗരസഭാ അധികൃതരുടെ നിലപാട്.

ഈ സ്ഥാപനത്തിൽ ജോലിപരിചയമുള്ളയാളെ പുതിയ ഭരണസമിതി മാറ്റുകയും പരിചയം കുറവുള്ളയാളെ നിയമിച്ചതുമാണ് ഇടയ്ക്കിടെ തകരാറിലാകുന്നതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിർധനകുടുംബങ്ങൾക്ക് സംസ്ക്കരിക്കാൻ പട്ടഞ്ചേരിയിലും പാലക്കാട് ചന്ദ്രനഗറിലും പോകേണ്ടിവരുന്നത് പണച്ചെലവും ഇരട്ടിയാക്കുന്നുണ്ട്.