ഡോ. വന്ദനദാസ് കൊലപാതകക്കേസ് : സാക്ഷി വിസ്താരം 30ലേക്ക് മാറ്റി
Friday, October 18, 2024 5:36 AM IST
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് 30-ലേക്ക് മാറ്റി.

കേസില്‍ ഇന്നലെ സാക്ഷി വിസ്താരം ആരംഭിക്കാനിരിക്കെയാണ് മാറ്റിവച്ചത്. കേസിലെ ഒന്നാം സാക്ഷി വന്ദനയുടെ സഹപ്രവര്‍ത്തകന്‍ ഡോ. മുഹമ്മദ് ഷിബിന്‍റെ സാക്ഷി വിസ്താരമാണ് ഇന്നലെ നടക്കേണ്ടിയിരുന്നത്. പ്രതി സന്ദീപിന്‍റെ മാനസികനില പരിശോധിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് സാക്ഷിവിസ്താരം തുടങ്ങുന്നത് നീട്ടിയത്.

പ്രതിയുടെ മാനസികനില നേരത്തേ പരിശോധിച്ച സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദേശത്തില്‍ പ്രോസിക്യൂഷന് ആശങ്കയില്ലെന്ന് കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍ പറഞ്ഞു. കോടതി നിശ്ചയിക്കുന്ന ഏത് തീയതിയിലും സാക്ഷി വിസ്താരം ആരംഭിക്കാന്‍ പ്രോസിക്യൂഷന്‍ തയാറാണെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.


കേസിലെ പ്രതി ജി. സന്ദീപിനെ ഇന്നലെ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദാണ് കേസ് പരിഗണിക്കുന്നത്.

2023 മേയ് 10 ന് പുലര്‍ച്ചെ പരിശോധനയ്ക്ക് എത്തിച്ച കുടവട്ടൂര്‍ ചെറുകരക്കോണം സ്വദേശി സന്ദീപാണ് ഡോ. വന്ദനയേയും മറ്റുള്ളവരേയും ആക്രമിച്ചത്. പോലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ മാസം സന്ദീപിന്‍റെ വിടുതല്‍ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ഹർജി ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.