ആടു വസന്ത നിര്‍മാര്‍ജന യജ്ഞം തുടങ്ങി; കുത്തിവയ്പ് നാളെ മുതല്‍
Thursday, October 17, 2024 5:42 AM IST
കൊല്ലം: ആടുകളിലെ വസന്ത രോഗ നിര്‍മാര്‍ജനത്തിനായി കുത്തിവയ്പ് യജ്ഞം നടത്താന്‍ മൃഗസംരക്ഷണ വകുപ്പ് ഒരുങ്ങുന്നു. നാളെ മുതല്‍ രണ്ടാഴ്ചയാണ് കുത്തിവയ്പ് നടത്തുക. കാറ്റിലൂടെ പടരുന്ന മാരക രോഗമായ ആടുവസന്ത പ്രതിരോധ കുത്തിവയ്പിലൂടെ മാത്രമേ നിയന്ത്രിക്കാന്‍ കഴിയൂ.

കൊല്ലത്ത് 1,24,324 ആടുകളും 10 ഓളം ചെമ്മരിയാടുകളും ഉണ്ട്. നാല് മാസത്തിന് മുകളില്‍ പ്രായമുള്ള ആടുകള്‍ക്കും ചെമ്മരിയാടുകള്‍ക്കുമാണ് കുത്തിവയ്പ്. വാക്‌സിനേഷനായി 166 സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.

വീട് തോറും കയറിയിറങ്ങിയുള്ള കുത്തിവയ്പ് പൂര്‍ണമായും സൗജന്യമാണ്. കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് രേഖ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.


ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അജിത് അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി. ഷൈന്‍കുമാര്‍, അസി. പ്രോജക്ട് ഓഫീസര്‍മാരായ ഡോ. എസ്. ദീപ്തി, ഡോ. വിനോദ് ചെറിയാന്‍, ഡോ. മോളി വര്‍ഗീസ്, ഡോ. കെ.ജി. പ്രദീപ്. ഡോ. ഹരിഷ്മ ബാബു, ഡോ. ആര്യ സുലോചനന്‍, ഡോ. സോജ എന്നിവര്‍ പ്രസംഗിച്ചു.