ജില്ലയിൽ വ്യാപക കടലേറ്റം : അഴീക്കൽ മുതൽ പരവൂർ തെക്കുംഭാഗം വരെ കടൽ കയറി
Thursday, October 17, 2024 5:32 AM IST
കൊല്ലം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ജില്ലയിൽ വ്യാപക കടൽ കയറ്റം. തീരദേശത്ത് കരുനാഗപ്പള്ളി അഴീക്കൽ മുതൽ പരവൂർ തെക്കുംഭാഗം വരെയുള്ള പ്രദേശത്താണ് കടൽ കയറ്റം ഉണ്ടായത്. ജാഗ്രതാ മുന്നറിയിപ്പ് നേരത്തേ ഉണ്ടായതിനാൽ ഒരിടത്തും കാര്യമായ നാശനഷ്ടമുണ്ടായില്ല.

കൊല്ലം ബീച്ചിന് സമീപം ഇന്നലെ പുലർച്ചെ നാലു മുതൽ വലിയ തിരമാലകൾ തീരത്തേയ്ക്ക് അടിച്ചു കയറി. മത്സ്യ തൊഴിലാളികൾ വലയും വള്ളവും സുരക്ഷിതമായി സൂക്ഷിച്ച പ്രദേശത്തടക്കം വെള്ളം കയറി. പിന്നീട് തൊഴിലാളികൾ കൂടുതൽ സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി.


വാടിയിലും പരിസരത്തും കൂറ്റൻ തിരമാലകൾ തീരത്തേയ്ക്ക് കയറി. വാടിയിൽ നിന്ന് തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോയതുമില്ല.

അഴീക്കൽ തീരദേശ മേഖലയിൽ കടലിനോട് ചേർന്നുള്ള മിക്ക റോഡുകളിലും കടൽ കയറി ഗതാഗതം അടക്കം തടസപ്പെട്ടു. ഉച്ചകഴിഞ്ഞ് മൂന്നോടെ കടൽക്ഷോഭത്തിന് ഏറെക്കുറെ ശമനമായി. നേരത്തേ തന്നെ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ എല്ലായിടത്തും മത്സ്യ തൊഴിലാളികളും കുടുംബങ്ങളും നിതാന്ത ജാഗ്രതയിലായിരുന്നു.