പുതുതലമുറ മഹാത്മജിയിൽ നിന്ന് അകലുന്നു: മന്ത്രി ആർ. ബിന്ദു
Thursday, October 17, 2024 5:32 AM IST
കൊല്ലം: പുതിയ തലമുറ മഹാത്മജിയിൽ നിന്ന് അകലുന്നതായ യാഥാർഥ്യം ഏറെ ഉത്കണ്ഠയോടുകൂടി മാത്രമേ കാണുവാൻ കഴിയുകയുള്ളൂവെന്നും ഇത് നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ അപചയമാണെന്നും മന്ത്രി ഡോ. ആർ.ബിന്ദു.

മഹാത്മാഗാന്ധിയുടെ 155 -ാം ജന്മവാർഷികാഘോഷ പരിപാടികളുടെ സമാപനവും ഗാന്ധിസത്തിന്‍റെ സമകാലീന പ്രസക്തിയെ കുറിച്ചുള്ള സെമിനാർ ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

മഹാത്മാഗാന്ധിയുടെ ആദർശങ്ങളെയും ആശയങ്ങളെയും ആധുനിക തലമുറയെ പരിചയപ്പെടുത്തുവാനും അവരെ പ്രചോദിതമാക്കാനും നമുക്ക് കഴിയുന്നില്ലെങ്കിൽ അത് ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ കുറ്റസമ്മതമായിരിക്കും. ഗാന്ധി ദർശനങ്ങളും ചിന്തകളും വ്യാപിപ്പിക്കാനായി മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രചോദനപരവും അങ്ങേയറ്റം അനുകരണീയ മാതൃകയാണെന്നും മന്ത്രി ബിന്ദു ചൂണ്ടിക്കാട്ടി.


മഹാത്മജിയുടെ സ്മരണയാൽ ഓരോ ഇന്ത്യൻ പൗരനും ഏറെ പ്രചോദനമാകുന്നതിന് പകരം നിർവികാരതയോടു കൂടി നോക്കിക്കാണുന്ന പുതുതലമുറയെ രാഷ്ട്ര പുരോഗതിക്ക് പ്രാപ്യമാക്കാൻ കഴിയണമെന്നും അതിനുള്ള ഉത്തരവാദിത്വം നാം ഏറ്റെടുക്കണമെന്നും അവർ പറഞ്ഞു.

ഗാന്ധിജിയുടെ അഹിംസാത്മതയ്ക്ക് പകരം ഹിംസാത്മകമായ നിലയിൽ അമരവിശ്വാസവും അസഹിഷ്ണുതയും മലിനതയും നിറഞ്ഞ അന്തരീക്ഷം നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ അസഹിഷ്ണുതയ്ക്കെതിരേ പോരാടി ഗാന്ധിയൻ ചിന്തകളിൽ അധിഷ്ഠിതമായ മാനവിക കാഴ്ചപ്പാട് മുറുകെ പിടിക്കണമെന്നും മന്ത്രി പറഞ്ഞു.

മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്. പ്രദീ കുമാർ അധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻ നായർ, ഡോ. പി. ജയദേവൻ നായർ, ബി. ബിന്ദു, പ്രവീൺകുമാർ, ഡോ. പത്മകുമാർ, ഡോ. മണി എസ് അഴീക്കോട് എന്നിവർ പ്രസംഗിച്ചു.