കൊല്ലം - എറണാകുളം മെമു ട്രെയിൻ തുടരും
Thursday, October 17, 2024 5:32 AM IST
കൊല്ലം: കൊല്ലം - എറണാകുളം മെമു സർവീസുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് റെയിൽവേ സഹമന്ത്രി വി. സോമണ്ണയുമായി കൂടിക്കാഴ്ച്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി.

ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ കൊല്ലം - എറണാകുളം മെമു സർവീസ് മെച്ചപ്പെടുത്തുന്നതിന് നിർദേശങ്ങൾ ഉന്നയിച്ചു. എംപിയുടെ വിവിധ നിർദേശങ്ങൾ റെയിൽവേ മന്ത്രാലയം അനുകൂലമായി പരിഗണിച്ചു വേഗത്തിൽ നടപ്പിലാക്കാൻ ധാരണയായി.

പുനലൂർ - എറണാകുളം മെമു റേക്ക് റെയിൽവേ ബോർഡ് അനുവദിക്കുന്നതുവരെ, നിലവിലെ കൊല്ലം - എറണാകുളം മെമു പ്രത്യേക സർവീസായി തുടരുന്നതിനാണ് തീരുമാനം. ഇതുവഴി യാത്രക്കാർക്ക് ഈ മേഖലയിൽ തടസമില്ലാതെ യാത്രാ സൗകര്യം ലഭ്യമാകും.

നിലവിൽ ശനിയാഴ്ച സർവീസ് ഇല്ലാത്തതിനാൽ, സർവീസിനെ ആറ് ദിവസമായി ഉയർത്തണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. ശനിയാഴ്ച കൂടെ സർവീസ് നടത്തും എന്നുള്ള ഉറപ്പ് ലഭിച്ചിട്ടുണ്ട്. ശനിയാഴ്ചയും സർവീസ് പുനരാരംഭിക്കുന്നതിലൂടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ലഭ്യമാകും.


പുനലൂർ - എറണാകുളം റൂട്ടിൽ 12 കോച്ചുകൾ ഉൾക്കൊള്ളുന്ന പുതിയ മെമു റേക്ക് ആരംഭിക്കണം എന്ന ആവശ്യം എംപി ഉന്നയിച്ചു. ഇത് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ യാത്രാ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യും. ഈ ആവശ്യം റെയിൽവേ മന്ത്രാലയം റേക്ക് ലഭ്യമാകുന്ന മുറക്ക് ഉടൻ നടപ്പിലാക്കും.

ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ മെമു ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു. റെയിൽവേ മന്ത്രാലയം ഈ ആവശ്യവും അംഗീകരിച്ചു.