മയക്കുമരുന്ന് വിപണന സംഘങ്ങൾ ഏറ്റുമുട്ടി; രണ്ടു പേർ അറസ്റ്റിലായി
Thursday, October 17, 2024 5:42 AM IST
ചാത്തന്നൂർ: മയക്കുമരുന്ന് വിപണന സംഘങ്ങൾ ഏറ്റുമുട്ടി. വെട്ടേറ്റു ഗുരുതരമായി പരിക്കേറ്റ കാരംകോട് സനോജ് മൻസിലിൽ സനോജിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പു.

ഇടനാട് ജയന്തി കോളനിയിൽ ലൈല മൻസിലിൽ ഷമീർ (28), അമീർ (26)എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സംഭവത്തെകുറിച്ച് ചാത്തന്നൂർ പോലീസ് പറയുന്നത്: തിങ്കളാഴ്ച രാത്രി 9.45 ന് ശീമാട്ടി ജംഗ്ഷനിൽ ആണ് സംഭവം നടക്കുന്നത്. 14 ഓളം മയക്കുമരുന്ന് വിപണന കേസുകളിൽ പ്രതിയാണ് സനോജ്.

പോലീസ് കാപ്പ ചുമത്തി നാട് കടത്തിയതിന് ശേഷം ജാമ്യത്തിൽ നിൽക്കുന്ന പ്രതിയായ സനോജ് ശീമാട്ടി ജംഗ്ഷനിലെ കടയിൽ നിന്നും സാധനം വാങ്ങി റോഡിലിരുന്ന സ്കൂട്ടറിൽ കയറുകയായിരുന്നു. ഈസമയം സ്കൂട്ടറിൽ എത്തിയ അമീർ വടിവാൾ കൊണ്ട് സനോജിന്‍റെ കൈയ്ക്ക് വെട്ടുകയായിരുന്നു.

അമീറിന്‍റെ ആക്രമണത്തിൽ കൈപ്പത്തി നഷ്ടമായ സനോജിനെ പിന്നാലെ മറ്റൊരു സ്കൂട്ടറിൽ എത്തിയ ഷമീറും മഴു കൊണ്ട് ആക്രമിച്ച് വെട്ടി പരിക്കേല്പിച്ചു.

ഇരുവരുടെയും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സനോജിനെ നാട്ടുകാരും പോലീസും ചേർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിലും അവിടെ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഷമീറിനെ സംഭവ സ്ഥലത്ത് വച്ചും സമീറിനെ ഇന്നലെ വൈകുന്നേരം നാലിന് മാന്പള്ളിക്കുന്നം ഏലായ്ക്ക് സമീപത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തു. മോഷണ കേസിൽ അടക്കം നിരവധി മയക്കുമരുന്ന് വിപണന കേസുകളിൽ പ്രതികളാണ് അമീറും ഷമീറും.

ശീമാട്ടി ജംഗ്ഷനിൽ ഓട്ടോ ഓടിക്കുന്നതിന്‍റെ മറവിൽ ഒരുമിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നവരാണ് ഇരു സംഘങ്ങളും. സനോജ് അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.