അക്ഷരങ്ങൾ കൊണ്ട് ആളെ കൊല്ലാമെന്ന് സിപിഎം തെളിയിച്ചു: പി. രാജേന്ദ്രപ്രസാദ്
Thursday, October 17, 2024 5:32 AM IST
കൊല്ലം: അഴിമതി രഹിതരായ സിപിഎമ്മുകാരായ ഉദ്യോഗസ്ഥൻമാർക്കും അനുഭാവികൾക്കുപോലും ജീവിക്കാൻ കഴിയാത്തതായി പിണറായി ഭരണം മാറിയെന്ന് ഡിസിസി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ്.

എഡിഎമ്മിന്‍റെ മരണം സംബന്ധിച്ച് പി.പി. ദിവ്യ സ്ഥാനം രാജിവയ്ക്കണമെന്നും കൊലപാതക കുറ്റത്തിന് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ പ്രതിഷേധ പ്രകടനങ്ങളുടെ ഉദ്ഘാടനം ചിന്നക്കടയിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റേത് കൊലപാതകമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി. പി. ദിവ്യയുടെ ഉറ്റ ബന്ധുവിന് പെട്രോൾ പമ്പിന് എൻഒസി ലഭിക്കുന്നതിന് അഴിമതിക്കാരൻ അല്ലാത്ത നവീൻബാബു കാലതാമസം വരുത്തിയതിന്‍റെ പേരിൽ പരസ്യമായി അവഹേളിച്ചതിൽ മനംനൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഒരാളെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുകയും അതുവഴി അയാൾ മനംനൊന്ത് ജീവനൊടുക്കുകയും ചെയ്യുന്നതിലൂടെ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിക്ക് ആ സ്ഥാനത്ത് തുടരുവാൻ അവകാശം ഉണ്ടോ എന്നും 51 വെട്ടിലൂടെ വെട്ടികൊന്ന പാരമ്പര്യമുള്ള സിപിഎമ്മിന് 56 അക്ഷരങ്ങൾ കൊണ്ടും ആളുകളെ വക വരുത്തുവാൻ കഴിയുമെന്ന് തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.

പി.പി. ദിവ്യയ്ക്ക് എതിരേ കൊലപാതക കുറ്റത്തിന് പോലീസ് കേസ് എടുക്കണം.

കേരളത്തിലെ സിപിഎമ്മുകാരായാൽ എന്ത് അഴിമതിയും മര്യാദകേടും കാട്ടാമെന്നുള്ളതാണ് പാർട്ടിക്കാര്‌ ധരിച്ചിരിക്കുന്നതെന്നും ഇത് കേരളത്തിൽ വച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്‍റ് എസ്. വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ സൂരജ് രവി, അൻസർ അസീസ്, ജി. ജയപ്രകാശ്, ആദിക്കാട് മധു, എം.എം. സഞ്ജീവ്കുമാർ, ആനന്ദ് ബ്രഹ്‌മാനന്ദ്, തൃദീപ് കുമാർ, ഡി. ഗീതാകൃഷ്ണൻ, എം. നാസർ, പാലത്തറ രാജീവ്, ജി.ആർ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

പ്രതിഷേധ പ്രകടനത്തിന് അലക്‌സാണ്ടർ, കൃഷ്ണകുമാർ, മണികണ്ഠൻ, മുണ്ടയ്ക്കൽ രാജശേഖരൻ, ഗോപാലകൃഷ്ണൻ, മയ്യനാട് അജിത്, ബൈജു ആലുംമൂട്, മണക്കാട് സലീം, മീര രാജീവ്, ഗോപാലകൃഷ്ണപിള്ള, ശങ്കരനാരായണപിള്ള തുടങ്ങിയവർ നേതൃത്വം നൽകി. ചിന്നക്കട റെസ്റ്റ് ഹൗസിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ്‌ബേയിൽ അവസാനിച്ചു.