വികസനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ
Saturday, July 27, 2024 6:25 AM IST
കൊട്ടാരക്കര: മണ്ഡലത്തിന്‍റെ വികസന പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പങ്കാളിത്തം ഉറപ്പാക്കുമെന്ന്‌ മന്ത്രി കെ.എൻ. ബാലഗോപാൽ. സമഗ്ര കൊട്ടാരക്കര പദ്ധതി രൂപീകരണ അവലോകന യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സമഗ്ര ജലവിനിയോഗ പദ്ധതിയും നീർത്തട സംരക്ഷണവും അനിവാര്യമായിക്കഴിഞ്ഞു.
നദികളേയും തോടുകളേയും ഉറവകളേയും സംരക്ഷിച്ചേ മുന്നോട്ടുപോകാനാകു. പുതിയ ജലസംഭരണ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്‌. കല്ലടയാർ വറ്റാത്ത ജലസ്രോതസാണെന്ന നിലയിൽ അധികകാലം മുന്നോട്ടുപോകാനാകില്ല. നദിയുടെ സംരക്ഷണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ടതുണ്ട്‌.


ഇതിലെല്ലാം ജനപങ്കാളിത്തത്തിൽ വലിയ സംഭാവനകൾ നൽകാനാകും. കാർഷിക വിളകളിൽ പച്ചക്കറി, പഴം തുടങ്ങിയവയുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്‌തത നേടാനാകണം. കാർഷിക ഉത്പന്നങ്ങൾക്ക്‌ വിപണി ഉറപ്പാക്കാൻ ജനകീയ പ്രചാരണവും കൂട്ടായ പദ്ധതികളും സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്‌.ആർ. രമേശ്‌ അധ്യക്ഷനായി. കളക്ടർ എൻ. ദേവിദാസ്‌, സംസ്ഥാന ഭൂവിനിയോഗ ബോർഡ്‌ കമ്മീഷണർ യാസ്‌മിൻ എൽ. റഷീദ്‌, ജോയിന്‍റ്‌ കമീഷണർ ടീന ഭാസ്‌കരൻ തുടങ്ങിയവർ പ്രസംഗിച്ചു. വകുപ്പ്‌ തലവൻമാർ,തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.