‘കേന്ദ്ര ബജറ്റ്: കശുവണ്ടി വ്യവസായത്തെ അവഗണിച്ചു ‘
Friday, July 26, 2024 6:23 AM IST
കൊട്ടാരക്കര: കശുവണ്ടി മേഖലയെ കേന്ദ്ര ബജറ്റിൽ പൂർണമായി അവഗണിച്ചതായി നാഷണൽ ഡമോക്രാറ്റിക് പാർട്ടി യോഗം കുറ്റപ്പെടുത്തി. നാല് ലക്ഷത്തോളം ദുർബല വിഭാഗത്തിൽപ്പെട്ട സ്ത്രീ തൊഴിലാളികൾ പണിയെടുക്കുന്ന വ്യവസായമാണിത്.

വ്യവസായമെന്ന നിലയിൽ പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള സംസ്ക്കരിച്ച പരിപ്പിന്‍റെ നേരിട്ടുള്ള ഇറക്കുമതി നിയന്ത്രിക്കുക, തോട്ടണ്ടിയുടെ ഇറക്കുമതി ചുങ്കം എടുത്തുകളയുക തുടങ്ങിയ പ്രധാനാവശ്യങ്ങൾ പരിഗണില്ല. മോദി സർക്കാർ അധികാരത്തിൽ വന്ന സന്ദർഭത്തിലാണ് കശുവണ്ടിക്ക് ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയത്.


പരിപ്പിന്‍റെ ഇറക്കുമതിക്കുള്ള നയം ഉദാരമാക്കിയപ്പോൾ കശുവണ്ടി വ്യവസായത്തിന്‍റെ തകർച്ച പൂർണമായി. കശുവണ്ടി തൊഴിലാളികളോടും വ്യവസായത്തിനോടും കാട്ടുന്ന അനീതിക്കെതിരേ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ജി.എസ്. അനിൽകുമാർ അറിയിച്ചു.

ചെങ്ങമനാട് ശാന്താസ് കോംപ്ലക്സിൽ കൂടിയ യോഗത്തിൽ സംസ്ഥാന പ്രസിഡന്‍റ് കാഞ്ഞിക്കൽ രാമചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി ഡോ. കെ.വി പത്മകുമാർ, ട്രഷറർ ജേക്കബ് ഉമ്മൻ കുറ്റിക്കാട്ട് മറ്റ് സംസ്ഥാന ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.