സചിതക്കെതിരെ വീണ്ടും കേസ്
Wednesday, October 23, 2024 2:19 AM IST
മേല്‍പറമ്പ: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ ഏഴു ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത അധ്യാപികക്കെതിരെ കേസ്. പെരുമ്പള വയലാംകുഴിയിലെ കെ. നിധിന്‍റെ ഭാര്യ ഡി.വി. ധനിഷ്മയുടെ (27) പരാതിയില്‍ പെരളത്തെ സചിതക്കെതിരെയാണ് മേല്‍പ്പറമ്പ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ജനുവരി 21നു ഫോണില്‍ വിളിച്ച് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 7,01,500 രൂപ പലപ്പോഴായി വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് കേസ്. മുന്‍ ഡിവൈഎഫ്‌ഐ നേതാവായ അധ്യാപികക്കെതിരെ കേരളത്തിലെയും കര്‍ണാടകയിലെയും വിവിധ പോലീസ് സ്റ്റേഷനുകളില്‍ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ട്.